
കോഴിക്കോട് : മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൊലിസ് ഡ്രൈവർമാരുടെ സുഹൃത്തുക്കളിലേക്കും ബന്ധുവീടുകളിലേക്കും വ്യാ പിപ്പിച്ചു. സേനയ്ക്ക് പൊതുജനമധ്യത്തിൽ നാണക്കേടുണ്ടാക്കിയ, പോലീസിൻ്റെ ഒരധികാരവും ഇല്ലാത്ത ഈ ഡ്രൈവർമാരെ പിടികൂടാൻ ഊർജിത ശ്രമം തുടരുന്നു. പോലീസ് വാഹനം ഓടിക്കാൻ മാത്രം ചുമതലപ്പെട്ട ഇവർക്ക് ക്രമസമാധാന പാലനത്തിലോ കേസന്വേഷണത്തിലോ തുടങ്ങി പോലീസിൻ്റെ യാതൊരു അധികാരവും ഇല്ലെന്നിരിക്കെ , സേനയെ കളങ്കപ്പെടുത്തിയ ഇവരെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് യഥാർത്ഥ പോലീസുകാരുടെ നീക്കം. പോലീസ് ഡ്രൈവർമാർക്ക് വാഹനം ഡ്രൈവിങ്, അച്ചടക്കം എന്നിവയുമായി ബന്ധപ്പെട്ട് വെറും ആറുമാസത്തെ പരിശീലനം മാത്രമെ ലഭിക്കുന്നുള്ളൂ. എന്നാൽ വെറും ഡ്രൈവർമാരായ ഇവർ മറ്റ് പോലീസുകാരുടെ അധികാരം ഉണ്ടെന്ന് നടിച്ചാണ് പൊതുജനമധ്യത്തിൽ വിലസുന്നത്. പോലീസ് എ ആർ ക്യാംപിൽ ഡ്രൈവർ സി പി ഒ മാരായ പെരുമണ്ണ സ്വദേശി ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സനിത്ത് എന്നിവരാണ് പെൺവാണിഭ നടത്തിപ്പുകാർക്ക് ഒത്താശ ചെയ്യുകയും വരുമാനത്തിൻ്റെ പങ്ക് കൈപ്പറ്റുകയും ചെയ്ത കേസിലെ പ്രതികൾ. ഇവരുടെ ബന്ധുവീടുകളിലടക്കം പരിശോധന തുടരുകയാണ്. കേരള പോലീസിനും സേനാംഗങ്ങൾക്കും നാണക്കേട് വരുത്തിയ ഈ ഡ്രൈവർമാരെ പിടികൂടാൻ ലോക്കൽ പോലിസിന് പുറമെ ഡാൻസാഫ് അംഗങ്ങളും രംഗത്തുണ്ട്.
ഇവരുടെ ഭാര്യമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ സ്‌റ്റേഷനിൽ എത്തിച്ചാണ് മൊഴിയെടുത്തത്. പ്രതികളിൽ ഒരാളെ കുന്നമംഗലം പടനിലം ഭാഗത്ത് ഒളിവിൽ താമ സിപ്പിച്ചതായി പൊലീസിനു സൂ ചന ലഭിച്ചതിനെ തുടർന്ന്, കുന്ന മംഗലം പ്രദേശത്തെ പൊലീസു കാരനുമായി ബന്ധപ്പെട്ട വീട്ടിൽ പൊലീസ് പരിശോധന നടത്തി, 2 ദിവസം ഒളിവിൽ താമസിപ്പിച്ചെ ന്ന വിവരത്തിൽ, പൊലീസുകാരു മായി ബന്ധപ്പെട്ടവരെ പൊലീസ് നടക്കാവ് സ്റ്റേഷനിൽ എത്തിച്ചു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്
പ്രതിയെ പിടികൂടാൻ പൊലിസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിനെയും മറ്റു വിവിധ രഹസ്യാന്വേഷണ വിഭാഗം സ്ക്വാഡുകളെയും അന്വേഷണ ത്തിൽ ഉൾപ്പെടുത്തിയതായി ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. പ്രതികൾക്ക് കുന്നമംഗലം കേന്ദ്രീകരിച്ചു റിയൽ എസ്‌റ്റേറ്റ് നടത്തിപ്പുകാരുടെയും പ്രാദേ ശിക രാഷ്ട്രീയപാർട്ടി നേതാക്ക ളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെ ന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതികളെ ഉടനെ പിടികൂ ടാൻ കഴിയുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിൽ ഉൾ പ്പെട്ട പൊലീസ് ഡ്രൈവറായ ഷൈജിത്തുമായി ബന്ധപ്പെട്ട കുന്ദമംഗലത്തെ രാഷ്ട്രീയക്കാരനു സംഭവത്തിൽ പണമിടപാടു ബന്ധമുണ്ടെന്നാണു പൊലീസ് കരുതുന്നത്. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും.