KERALAlocaltop news

ജപ്തി ഒഴിവാക്കാൻ ജ്വല്ലറി ഉടമയുടെ 2.5 കോടി തട്ടിയ കോഴിക്കോട് ട്രാഫിക് നോർത്ത് അസി ‘കമീഷണർ സുരേഷ് ബാബുവിന് സസ്പെൻഷൻ

* ഭാര്യയും സുഹൃത്തും കൂട്ടുപ്രതികൾ

കോഴിക്കോട് : കൊല്ലത്തെ ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ കോഴിക്കോട് ട്രാഫിക് നോർത്ത് അസി.പൊലീസ് കമ്മിഷണർ തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ കെ.എ.സുരേഷ്ബാബുവിനെ സസ്പെൻഡ് ചെയ്തു. ജല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്ത‌ി ഒഴിവാക്കി ക്കൊടുക്കാമെന്നു പറഞ്ഞു പണം തട്ടിയെടുത്തെന്നാണു കേസ്. പണം തിരികെ ആവശ്യ പ്പെട്ടപ്പോൾ വധഭീഷണി മുഴക്കു കയും കള്ളക്കേസിൽ കുടുക്കു മെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. കൊല്ലം സിറ്റി പോലീസ് മേധാവി കി രൺ നാരായണൻ്റെ റിപ്പോർട്ടി നെത്തുടർന്നാണു നടപടി .കേസിൽ സുരേഷ് ബാബുവിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി ഹൗസിൽ വി. പി.നുസ്രത്ത് (മാനസ), കൊല്ല ത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയ ശങ്കറിൽ ബാലചന്ദ്രക്കുറുപ്പ് എന്നിവർ രണ്ടും മൂന്നും പ്രതിക ളാണ്. ജില്ലയിലും പുറത്തും ശാ ഖകളുണ്ടായിരുന്ന ജ്വല്ലറി ഗ്രൂപ്പി ൻ്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വ ദേശി മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണു ജില്ലാക്രൈം ബ്രാഞ്ച് അന്വേഷണം തു ടങ്ങിയത്. സുരേഷ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണന യിലാണ്. 2023 ലാണു സംഭവം.

പൊലീസ് പറഞ്ഞത്: കോവി ഡ് കാലത്ത് ജ്വല്ലറി ഉടമയ്ക്ക ബിസിനസിൽ നഷ്ടമുണ്ടായി.ഇതോടെ, പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർ ഡ്രാഫ്റ്റ് വായ്‌പ 52 കോടിയോളം കു ടിശികയായി ജ്വല്ലറി ഉടമയുടെയും ബന്ധുക്കളുടെയും പേരിലുള്ള 38 വസ്‌തുക്കൾ ജപ്തി ചെയ്യാൻ എറണാകുളത്തെ കടം തിരിച്ചുപിടിക്കൽ ട്രൈബ്യൂണലി നെ ബാങ്ക് സമീപിച്ചു. ബാങ്കിലും ജഡ്‌ജി ഉൾപ്പെടെയുള്ളവരിലും സ്വാധീനമുണ്ടെന്നും തുക കുറ ച്ചു ജാമ്യവസ്തു‌ക്കൾ വീണ്ടെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് അന്നു ത്യശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് വിഭാഗത്തിൽ ഡിവൈഎസ്‌പിയായിരു ന്ന സുരേഷ്‌ബാബുവും ,ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി ജ്വ ല്ലറി ഉടമയെ സമീപിച്ചത് 12 കോടി കുടിശിക 25 കോടിയായി കുറച്ചു നൽകാമെന്നായിരുന്നു

നഗരത്തിലെ ഹോട്ടലിൽ തങ്ങിയ സുരേഷ്‌ബാബുവും ഭാര്യയും ജല്ലറി ഉടമയുമായി ചർച്ച നടത്തി കരാർ ഒപ്പുവച്ച 25 കോടിയുടെ 10 ശതമാനമായ 2.5 കോടി രൂപ മുൻകൂർ ബാങ്കിൽ അടയ്ക്കണമെന്ന്  ആവശ്യപ്പെട്ടു. പോലീസ് ആയതിനാൽ  തന്റെ അക്കൗണ്ടിലേക്കു പണം അയക്കരുതെന്നും ആദ്യ ഗഡുവായി  25 ലക്ഷം രൂപ ഡോ. ബാലചന്ദ്ര കുറുപ്പിൻ്റെ അക്കൗണ്ടിലേക്ക് അയയ്ക്കാനും നിർദ്ദേശിച്ചു. ബാക്കി 2.26 കോടി രൂപ ഭാര്യ നുസ്രത്തിൻ്റ അക്കൗണ്ടിലേക്ക് അയപ്പിച്ചു. ഈ തുക ബാങ്കിൽ അടയക്കുകയോ ജപ്‌തി ഒഴിവാക്കാൻ നടപടിയ ടുക്കുകയോ ചെയ്യാതിരുന്നതോ ടെയാണ് ജല്ലറി ഉടമ പരാതിപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close