
കോഴിക്കോട്:
കോഴിക്കോട് നിന്നും അരീക്കോടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ അരീക്കോടുള്ള ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ തട്ടിയെടക്കാൻ ശ്രമിച്ച ചെറുവാടി സ്വദേശിയായ അർഷാദ് (36), പാഴൂർ സ്വദേശിയായ മുഹമ്മദ് റിഷാദ് (18) എന്നിവരെ ടൌൺ അസിസ്റ്റൻഡ് കമ്മിഷണർ ടി.കെ.അഷറഫിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് 7 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് അരീക്കോട് പോകുന്ന ബസ്സ് ക്ലീനറുടെ കൈവശം കൊടുക്കുയും ക്ലീനർ ഈ സ്വർണ്ണാഭരണം ബസ്സിലെ കണ്ടക്ടറുടെ കൈവശം കൊടുത്ത് മറ്റൊരു ബസ്സിൽ കയറി പൂവ്വാട്ടുപറമ്പ് ഇറങ്ങുകയും ബസ്സ് അരീക്കോട് എത്തിയപ്പോൾ ജല്ലറി ജീവനക്കാരൻ സ്വർണ്ണാഭരണം ചോദിച്ചപ്പോൾ ഞങ്ങളുടെ കൈവശം കിട്ടിയില്ല എന്നു പറഞ്ഞതോടെ സ്വർണ്ണം നഷ്ട്ടപ്പെട്ടു എന്ന് തിരിച്ചറിവിൽ കസബ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുയും പരാതി പ്രകാരം കസബ ഇൻസ്‌പെക്ടർ കിരൺ സി നായരുടെ നിർദ്ദേശപ്രകാരം കസബ സബ് ഇൻസ്‌പെക്ടർ ജഗ് മോഹൻ ദത്തൻ കേസെടുത്ത് അന്വേഷണം നടത്തി ബസ്സ് ജീവനക്കാരെ വിശദമായ ചോദ്യം ചെയ്തതിൽ പ്രതികൾ സ്വർണ്ണം എടുത്തകാര്യം പോലീസിനോട് സമ്മതിക്കുയും സ്വർണ്ണം ബസ്സിൽ രഹസ്യമായി സൂക്ഷിച്ച സ്ഥലം കാണിച്ചു കൊടുക്കയും ചെയ്തു .
സ്വർണ്ണം ബസ്സിൽ നിന്ന് പോലീസ്കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എ.എസ്.ഐ സജേഷ് കുമാർ പി.രാജീവ് കുമാർ പാലത്ത് .ടൌൺ അസ്സി: കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം , ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിൻ എൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.