KERALAlocaltop news

കൗൺസിൽ യോഗങ്ങളിലെ യുഡിഎഫ് സമീപനം ജനാധിപത്യവിരുദ്ധവും നിലവാരമില്ലാത്തതും : എൽഡിഎഫ് കൗൺസിൽ പാർട്ടി

* തുടർച്ചയായി വികസന പദ്ധതികളെ തുരങ്കം വെക്കുന്നു

കോഴിക്കോട് :

കൗൺസിൽ യോഗങ്ങളിലെ യുഡിഎഫ് സമീപനം ജനാധിപത്യവിരുദ്ധവും നിലവാരമില്ലാത്തതും ആണെന്ന് എൽഡിഎഫ് കൗൺസിൽ പാർട്ടി യോഗം അഭിപ്രായപ്പെട്ടു. തുടർച്ചയായി വികസന പദ്ധതികളെ തുരങ്കം വെക്കുകയും കൗൺസിൽ യോഗ നടപടികൾ അലങ്കോലപ്പെടുത്തുകയും സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന യുഡിഎഫിലെ ചില അംഗങ്ങളെ നിയന്ത്രിക്കാൻ യുഡിഎഫിന്റെ അപക്വമതികളായ നേതൃത്വത്തിന് സാധിക്കുന്നില്ല എന്നത് അങ്ങേയറ്റം നിലവാരമില്ലായ്മയാണ് കാണിക്കുന്നത്. പക്വമതികളും പ്രഗൽഭരുമായ ഒട്ടേറെ പേർ നേതൃത്വ നിരയിലിരുന്ന നഗരസഭ കൗൺസിലിലെ യു ഡി എഫ് ഇപ്പോൾ വികസന അജണ്ടകളിൽ ക്രിയാത്മക സംഭാവന നൽകുന്നതിന് പകരം വളരെ തരം താഴ്ന്ന നിലയ്ക്ക് പോകുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ  മേയർക്ക് നേരെയും ഇന്ന് നടന്ന കൗൺസിൽ യോഗത്തിലും പ്രകടമായത് .ഇന്ന് സിപി സുലൈമാൻ അവതരിപ്പിച്ച സബ്മിഷന് ശേഷം അതിന്റെ ചുവടുപിടിച്ച് സംസാരിച്ച യുഡിഎഫ് കൗൺസിലർ  കെ നിർമ്മല അതിൽ നിന്ന് വ്യതിചലിച്ച് യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽ തുടർച്ചയായി നിയന്ത്രണമില്ലാതെ സംസാരിക്കുകയും മോശമായ രീതിയിൽ സഭയിൽ വളരെയധികം സമയമെടുത്ത് വ്യതിചലിച്ച് പോയതിന് ഡെപ്യൂട്ടി മേയർ നിരന്തരം ഇടപെടുകയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു
തുടർച്ചയായി അനുവാദമില്ലാതെ ചട്ടവിരുദ്ധമായി പോകാൻ പറ്റില്ലെന്നും നിരന്തരം അംഗത്തെ മുന്നറിയിപ്പ് നൽകികിയെങ്കിലും അതെല്ലാം ധിക്കരിച്ച് സഭയിൽ മോശമായി പ്രതികരിച്ചതിനെ തുടർന്നാണ് ചെയറിൽ നിന്നും ഡെപ്യൂട്ടി മേയർ കൗൺസിൽ യോഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചത്. കൌൺസിൽ നിർത്തിവെച്ച് കക്ഷി നേതാക്കളുമായി നടന്ന ചർച്ചയ്ക്ക് ശേഷം പുനരാരംഭിച്ച കൗൺസിൽ യോഗത്തിൽ നടപടി സ്വീകരിചതിന്റ പശ്ചാത്തലം വിശദീകരിക്കുകയും ചെയ്തു.യുഡിഎഫ് അംഗങ്ങൾ ബഹളം വെച്ചെങ്കിലും അജണ്ടകൾ പാസാക്കി കൗൺസിൽ പിരിയുകയും ചെയ്തു.

നഗരവികസന പദ്ധതികൾക്ക് തുരങ്കം വെക്കുകയും സമരാഭാസങ്ങളിൽ ബഹുജനങ്ങളുടെ പിന്തുണയും ലഭിക്കാത്ത യുഡിഎഫിന് ചില മാധ്യമങ്ങളുടെ പിന്തുണയോടെ വ്യാജവാർത്തകൾ സൃഷ്ടിച്ച് കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്
സംസ്ഥാനതലത്തിൽ തന്നെ മാലിന്യമുക്ത ക്യാമ്പയിൻ ഒന്നാംസ്ഥാനം നേടിയ കോഴിക്കോടിന്റെ അഭിമാന പദ്ധതിയായ അഴക് പദ്ധതിയെ ഇകഴ്ത്താൻ കഴിഞ്ഞ ദിവസം ഇതിനായി പ്രവർത്തിച്ചവരെ ആദരിക്കുന്നത് ബഹിഷ്കരിച്ച് നഗരസഭ ദിവസേന ശേഖരിക്കുന്ന റോഡ് സ്വീപ്പിംഗ് മാലിന്യങ്ങൾ ടിബി ക്ലിനിക്ക് കോമ്പൗണ്ടിൽ ഒന്നിച്ച് ലോഡ് ചെയ്യുന്നതിന് ചാക്കുകളിലാക്കി വെച്ചതിന്റെ മുൻപിൽ പോയി പടമെടുത്തു,
” നഗരമാകെ മാലിന്യം “എന്ന് പറഞ്ഞ് ചില മാധ്യമങ്ങളുടെ പിന്തുണയോടെ വ്യാജവാർത്ത ഉണ്ടാക്കി മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന് പ്രയത്നിച്ച കോഴിക്കോട്ടെ ജനങ്ങളെ ആണ് അവർ അവഹേളിച്ചത് ഇതുപോലെയുള്ള സമര നാടകങ്ങളിൽ ജനപിന്തുണ കിട്ടാത്ത യുഡിഎഫ്, കൗൺസിൽ യോഗം അലങ്കോലമാക്കുകയും സഭാചട്ടങ്ങൾക്ക് വിരുദ്ധമായി കോഴിക്കോട് നഗരസഭയുടെ ചരിത്രത്തിൽ ഏറ്റവും മോശപ്പെട്ട പ്രതിപക്ഷമായി മാറിക്കഴിഞ്ഞ ഇവരെ കോഴിക്കോട്ടെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയണമെന്ന്
എൽ ഡി എഫ് കൌൺസിൽ പാർട്ടി അഭ്യർത്തിച്ചു. ഇന്നത്തെ കൗൺസിൽ യോഗത്തിൽ അധ്യക്ഷം വഹിച്ച ഡെപ്യൂട്ടി മേയർ കൈക്കൊണ്ട സസ്പെൻഷൻ നടപടി ഏറ്റവും ഉചിതമായിരുന്നെന്ന് വിലയിരുത്തി സഭയിൽ കാട്ടിക്കൂട്ടുന്ന ഇത്തരം നിലവാരമില്ലായ്മ തിരുത്തണമെന്നും യു ഡി എഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം എന്നും എൽ ഡി എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു.
എൽഡിഎഫ് യോഗത്തിൽ പികെ നാസർ അധ്യക്ഷതവഹിച്ചു, സിപി മുസാഫർ അഹമ്മദ്, എൻ സി മോയിൻകുട്ടി,എസ് എം തുഷാര, പി ദിവാകരൻ, പിസി രാജൻ, ജയശ്രീ ടീച്ചർ, കൃഷ്ണകുമാരി,ഓ സദാശിവൻ,എം സി അനിൽകുമാർ,എംപി സുരേഷ്,സി പി സുലൈമാൻ,എം ബിജു ലാൽ, വി കെ മോഹൻദാസ്, ടി മുരളീധരൻ സുജാത കൂടത്തിങ്കൽ, കെ രാജീവ്, വി പി മനോജ്, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close