KERALAlocaltop news

ജപ്തി ഒഴിവാക്കാൻ രണ്ടര കോടി കൈക്കൂലി: സസ്പെൻഷനിലായ അസി. കമീഷണറുടെ ഭാര്യ തട്ടിപ്പുകേസിലെ മുൻ പിടികിട്ടാപ്പുള്ളി !

* നുസ്രത്ത് സുരേഷ് ബാബു ചെറിയ മീനല്ല, വമ്പൻ സ്രാവ്

കോഴിക്കോട് :

ജ്വല്ലറി ഉടമയിൽനിന്നു രണ്ടരക്കോടി രൂപ തട്ടിയെ ടുത്തെന്ന കേസിൽ സസ്പെൻഷനിലായ കോഴി ക്കോട് ട്രാഫിക് അസി.പൊലിസ് കമ്മിഷണർ കെ.എ.സുരേഷ് ബാബുവിൻ്റെ ഭാര്യ നുസ്രത്ത് തട്ടിപ്പു കേസിലെ മുൻ പിടികട്ടാ പ്പുള്ളി ! .ഒന്നിലേറെ  ആരോപണങ്ങളിൽ കുടുങ്ങിയ സുരേഷ് ബാബുവിൻ്റെ ഭാര്യയും, കേസിലെ രണ്ടാംപ്രതിയുമായ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി നുസ്രത്ത് (38) കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകേസുകളിൽ പ്രതിയാണ്. നുസ്രത്ത് പിടികിട്ടാപ്പുള്ളിയായിരിക്കെയാ ണ് ഇവർ വിവാഹിതരായതെ ന്നതു പൊലീസ് സേനയ്ക്കു ള്ളിൽ വലിയ വിവാദമായിരു ന്നു. കുടുംബക്ഷേത്ര പുനരു ദ്ധാരണത്തിനു ട്രസ്റ്റ‌് രൂപീക രിക്കാമെന്നു വാഗ്ദാനംചെയ്തു പണം തട്ടിയതടക്കം വിവിധ കേസുകൾ ഇവർക്കെ തിരെ റജിസ്‌റ്റർ ചെയ്തിരുന്നു.

സുരേഷ് ബാബു തൃശൂരിൽ സഹകരണ വിജിലൻസ് ഡി വൈഎസ്‌പിയായിരിക്കെ 2 വർഷം മുൻപു ഭാര്യ നുസ്രത്ത്  അറസ്‌റ്റിലായിരുന്നു. വിവിധ ജില്ലകളിലായി പല സസ്റ്റേഷനു കളിൽ ഇവർക്കെതിരെ പതിന ഞ്ചോളം തട്ടിപ്പു കേസുകൾ റജിസ്‌റ്റർ ചെയ്ത സാഹചര്യ ത്തിലായിരുന്നു അറസ്റ്റ്. ഹൈക്കോടതി അഭിഭാഷക ചമഞ്ഞും റിയൽ എസ്‌റ്റേറ്റ് തർക്കങ്ങളിൽ ഇടനിലനിന്നും റെയിൽവേയിൽ ജോലി വാ ഗ്ദാനം ചെയ്തും പലരിൽ നി ന്നായി വൻതുകകൾ തട്ടിയെടു ത്തെന്നാണ് പരാതി. 10 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ നഷ്ടമായവർ പരാതിയുമായി : രംഗത്തെത്തിയിരുന്നു.

എന്നാൽ, ഓരോ കേസിൽപെടുമ്പോഴും പൊലീസിനുള്ളിലെ ഉന്നത സ്വാധീനത്താൽ ഇവർ രക്ഷപ്പെടുന്നുവെന്നായിരുന്നു ആരോപണം പല കേസുകളിലെ അറസ്‌റ്റ് വാറന്റുകൾ മൂലം ഇവർ പിടികിട്ടാപുള്ളിയായി തുടരവെയാണു 2 വർഷം മുൻപു വിവാഹിതയാ ‘യത്.

തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അഭിഭാ ഷക എന്ന ബോർഡ് വച്ചു നു സ്രത്ത് സാമ്പത്തിക ഇടപാടു കൾ നടത്തിയിരുന്നതായും പരാതിയുയർന്നു. നെടുപുഴ പൊലീസ് സ്റ്റേഷനിൽ മുൻപു റജിസ്‌റ്റർ ചെയ്ത‌ കേസിൽ നു സ്രത്തിനെ അറസ്‌റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കി ലും മാസങ്ങളോളം അറസ്‌റ്റ് വൈകിച്ചതിനു പിന്നിൽ സുരേ ഷ് ബാബു ആണെന്നും ആരോപണമുയർന്നിരുന്നു. തട്ടിപ്പിൻ്റെ ഉസ്താദായ സുരേഷ് ബാബുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സമ്മർദ്ദമുണ്ടായിട്ടും  ഭരണപക്ഷത്തെ ചിലർ ഇയാളെ സംരക്ഷിക്കുകയാണെന്നാണ് പോലിസിൽ നിന്ന് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close