INDIAKERALAlocaltop newsVIRAL

യേശുവിൻ്റെ സെൽഫിയും, തിരുക്കച്ചയിലെ സത്യവും: ഈശോസഭാ വൈദികൻ്റെ പഠന ലേഖനം വൈറലായി

കോഴിക്കോട് : കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ചയിൽ തെളിഞ്ഞ ചിത്രം യേശുവിൻ്റെ സെൽഫി ചിത്രമാണെന്ന വസ്തുതാ പഠനവുമായി ഈശോ സഭാ വൈദികൻ്റെ ലേഖനം വൈറലായി. കോഴിക്കോട് സെൻ്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ അധ്യാപകൻ കൂടിയായ ഫാ. കെ.ജെ. മാത്യുവാണ് ചരിത്ര പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യേശുവിൻ്റെ സെൽഫി ചിത്രത്തേയും, പുനരുദ്ധാനസമയത്ത് യേശു ധരിച്ചിരുന്ന തിരുക്കച്ചയുടെ സത്യവും വിശദീകരിക്കുന്നത്. പുതിയ നിയമത്തിലെ നാല് സുവിശേഷകരിൽ മാർക്കോസ്, ലൂക്കാ , യോഹന്നാൻ എന്നിവരുടെ വചനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വചനഭാഗങ്ങൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. മറ്റ് മൂന്ന് സുവിശേഷകരിൽ നിന്ന് വ്യത്യസ്തമായി ചുങ്കക്കാരനായിരുന്ന മത്തായി തൻ്റെ ഔദ്യോഗിക ബന്ധം ഉപയോഗിച്ച് ഭടന്മാരിൽ നിന്ന് ചോദിച്ചറിഞ്ഞ വസ്തുതകളാണ് ഇതിന് തെളിവായി ഫാ. മാത്യു വിശദീകരിക്കുന്നത്. യേശു ഉയിർത്തെഴുന്നേറ്റതിന് ദൃക്സാക്ഷികളായ കല്ലറയുടെ കാവൽക്കാരായ ഭടന്മാർ ആ രംഗം കണ്ട് വിറപൂണ്ട് മരിച്ചവരെപോലെയായി ( മത്തായി – 28:1-5) എന്ന് എഴുതിയിട്ടുണ്ട്. ആ സമയം യേശു ധരിച്ചിരുന്ന തിരുക്കച്ച പിന്നീട് കണ്ടെടുത്തിരുന്നു. ആ കച്ച യഥാർത്ഥത്തിൽ രണ്ടായിരം വർഷത്തിലധികം പഴക്കമുള്ളതാണെന്നാണ് 2025 ജനുവരി 14 ന് ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. ഇവ ഉൾപ്പെടുത്തി ഫാ. കെ.ജെ. മാത്യു എഴുതിയ ലേഖനത്തിൻ്റെ പൂർണരൂപം താഴെ –                                           യേശുവിൻ്റെ സെൽഫി –                                                                                                             

ലോകത്തിൽ ആദ്യമായി ഫോട്ടോഗ്രാഫി കണ്ടുപിടിച്ചത് 1822 ൽ ഫ്രഞ്ചു ശാസ്ത്രജ്ഞനായ ജോസഫ് നെസെഫോർ (Joseph Nicephore) ആണ്. അതിനു മുമ്പ് 1816 ൽ അദ്ദേഹം തന്നെ ക്യാമറയുടെ ഒരു ഏകദേശരൂപം ഉണ്ടാ ക്കി. പിന്നീട് 1839 ജനുവരി ഏഴിന് Louise, Jacqurd, Manck എന്നീ ഫ്രഞ്ച് അക്കാഡമിയിലെ മൂന്നുപേർ ചേർന്ന് ആദ്യമായി നവീകരിച്ച ഫോട്ടോ കണ്ടു പിടിച്ചത് പ്രസിദ്ധപ്പെടുത്തി.

എന്നാൽ ക്രൂശിതനായ യേശുവിൻ്റെ മൃതശരീരം പൊതിഞ്ഞ് അടക്കം ചെയ്യാൻ ഉപയോഗിച്ച 14 അടി നീളവും 4 അടി വീതിയുമുള്ള ലിനൻ തിരുക്ക ച്ചയിൽ പതിഞ്ഞിരിക്കുന്ന ഫോട്ടോഗ്രാഫിക്ക് നെഗറ്റീവിന് AD ഒന്നാം നൂറ്റാ ണ്ടിന്റെ ആദ്യ പകുതിയോളം പഴക്കമുണ്ട്. അത് തൻ്റെ പുനരുത്ഥാനത്തിന്റെ തെളിവായി യേശു തന്നെ നമുക്കു സമ്മാനിച്ച തൻ്റെ തന്നെ ഫോട്ടോയുടെ നെഗറ്റീവും ചരിത്രത്തിലെ ആദ്യത്തെ സെൽഫിയുമായി കണക്കാക്കുന്നതിൽ തെറ്റുണ്ടാവില്ല.

പുതിയ തെളിവനുസരിച്ച് തിരുക്കച്ച എങ്ങനെ ആദ്യനുറ്റാണ്ടിൽ തന്നെ ഇസ്രായേലിൽ നിന്ന് പഴയ തുർക്കിയിലെ എടെസയിൽ എത്തിയെന്നും പിന്നീട് അവിടെ നിന്ന് AD 944 – ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ എത്തിയെന്നും വിവരിക്കുന്നു. ഈ തിരുക്കച്ച പിന്നീട് 14-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് കുരിശു യുദ്ധ സ്നേഹിയും കുതിരപ്പടയാളിയും പ്രഭുവുമായ Geoffroi De Charny യുടെ സംര ക്ഷണത്തിൽ നിന്നു ലഭിച്ചു. അദ്ദേഹം അത് യേശുവിൻ്റെ മൃതശരീരം അടക്കം ചെയ്ത തിരുക്കച്ചയാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ 1389 ൽ Troyes ബിഷപ്പ്, കച്ച കളവായി ക്രിത്രിമമായി നിർമ്മിച്ചതാണ് (Forgery) എന്നും Geoffroi കിസ്ത‌്യാനികളെ അത് യേശുവിൻ്റെ കച്ചയാണെന്നു പ്രചരിപ്പി ക്കുന്നതിൽ നിന്ന് വിലക്കണമെന്നും ക്ലമൻ്റ് 7-ാം മാർപ്പാപ്പാക്ക് അയച്ച പലക ത്തികളിലൂടെ ആവശ്യപ്പെട്ടു. അതിനാൽ മാർപ്പാപ്പ, കച്ച കൃത്രിമമായുണ്ടാക്കി യതാണെന്നു പറഞ്ഞ് വിലക്കുകയുണ്ടായി. 60 വർഷങ്ങൾക്കു ശേഷം ചാർണി യുടെ കൊച്ചുമകൾ (Grand Daughter) മാർഗ്രറ്റ്, നുറുവർഷം നീണ്ടുനിന്ന കുരിശുയുദ്ധത്തെ തുടർന്ന് കച്ചയുമായി രക്ഷപ്പെടേണ്ടിവന്നു. പിന്നീട് ഫ്രാൻസിലെ The House of Savoy അവളിൽ നിന്നും രണ്ടു കാസിലുകൾ (കോട്ടയോടു കൂടിയ സൗധം) കൊടുത്ത് വാങ്ങി. 1532 ലുണ്ടായ തീപിടുത്ത ത്തിൽ നിന്നും അത്ഭുതകരമായി രക്ഷിക്കപ്പെട്ട കച്ച രാജവംശത്തിന്റെ പുതിയ തലസ്ഥാനമായ ടൂറിനിൽ എത്തിച്ചു. അൽപ്‌സ് പർവ്വത പ്രദേശമായിരുന്നതി നാൽ ടൂറിൻ യുദ്ധതന്ത്രപരമായി സുരക്ഷിതമായിരുന്നു. പിന്നീട് അത് ടൂറിനു ള്ളിലുള്ള സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തിഡ്രലിലേക്ക് മാറ്റുകയുണ്ടായി.

1898 ലാണ് കച്ച ആദ്യമായി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയ ത്. ഗവോയി ഡ്യുക്കായ ഉബർടോ ഒന്നാമൻ ഇറ്റലിയിലെ രാജാവായപ്പോൾ കച്ച യുടെ ഫോട്ടോ എടുക്കാൻ അനുവദിച്ചു. അങ്ങനെ കിട്ടിയ ചിത്രത്തിൻ്റെ നെഗ റ്റീവിൽ നിന്ന് ഇന്നു നാം കാണുന്ന ടൂറിനിലെ കച്ചയിലുള്ളതും പുതിയ നിയമ ത്തിൽ പറയുന്നതുമായ യേശുവിന്റെ ചിത്രം തെളിഞ്ഞുവന്നു. പിന്നീട് അതിന്റെ ഖ്യാതി ലോകമെങ്ങും എത്തി.

1969 ൽ ഈ കച്ച എന്നുണ്ടാക്കിയെന്നും ക്രിസ്‌തുവിൻ്റെ ചിത്രം എങ്ങനെ യുണ്ടാക്കിയെന്നും ഉള്ള രണ്ടു ചോദ്യങ്ങൾ ഉയർന്നുവന്നു. അതിനാൽ വസ്ത്ര ത്തിനോ അതിലുള്ള ചിത്രത്തിനോ കേടു കൂടാതെ പരിശോധിക്കാൻ ശാസ്ത്ര ജ്ഞരെ അനുവദിച്ചു.

1978 ൽ നടത്തിയ അഞ്ചു ദിവസത്തെ പരീക്ഷണങ്ങളിൽ ചിത്രം കൃത്രിമ മായി ഉണ്ടാക്കിയതല്ല, പകരം രക്തക്കറയിലുള്ള ഹീമോഗ്ലോബിൻ കൊണ്ടുണ്ടാ യതാണ് എന്ന് കണ്ടെത്തി. 1983 ൽ ഒരുടമ്പടി പ്രകാരം കച്ച Holy See (വത്തി ക്കാന്) ക്ക് കൈമാറി. പുതിയ തെളിവ് അംഗീകരിക്കുന്നതിന് സംശയവാദിക ളിൽ നിന്നും എതിർപ്പുണ്ടായി. അതിനാൽ 1988 ൽ മൂന്നു യൂണിവേഴ്‌സിറ്റി കളിലെ ശാസ്ത്രീയ വിദഗ്‌ധരെ, തിരുക്കച്ച കാർബൺ ഡേറ്റ് ടെസ്റ്റിനു വിധേയ മാക്കാൻ അനുവദിച്ചു. അതിൽ തെളിഞ്ഞ യാഥാർത്ഥ്യങ്ങൾ വിശ്വാസിക ളായ ശാസ്ത്രജ്ഞരെല്ലാം അംഗീകരിച്ചു. അവിശ്വാസികളായ ശാസ്ത്രജ്ഞർ ഇതും അംഗീകരിക്കാനോ വിശ്വസിക്കാനോ തയ്യാറായില്ല. എന്നാൽ അന്ന് മാർപ്പാപ്പയായിരുന്ന ജോൺപോൾ രണ്ടാമൻ, തിരുക്കച്ചയിൽ കണ്ടെത്തിയ യേശുവിന്റെ കുരിശുമരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള വസ്തു തകൾ അഞ്ചാമത്തെ സുവിശേഷമാണെന്നു പറയുകയുണ്ടായി. തുടർന്ന് 2015 ൽ തിരുക്കച്ച രണ്ടുമാസത്തെ പൊതുദർശനത്തിനു വച്ചപ്പോൾ രണ്ടു മില്യൻ (20 ലക്ഷം) ആൾക്കാർ അതു സന്ദർശിച്ചു.

2024 ആഗസ്റ്റ് മാസത്തിൽ ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്റ്റല്ലോ ഗ്രഫി (Institute of Crystallography) യിലെ ശാസ്ത്രജ്ഞർ ഡോ, ലിബെറാ തോ ഡികാരോയുടെ നേതൃത്വത്തിൽ ഏറ്റവും നൂതന സാങ്കേതിക കണ്ടുപിടു (๓) X-Ray Technology (Wide Angle, X-ray Scattering (WAXS) യോഗിച്ചു പഠനം നടത്തി. ഈ പഠനത്തിലെ വിവരങ്ങൾ 2025 ജനുവരി 14 ന് പ്രസിദ്ധപ്പെടുത്തി. അതിൽ സംശയത്തിനിടയില്ലാത്തവിധം തിരുക്കച്ച 2000 വർഷം (യേശുവിൻ്റെ കാലത്തോളം) പഴക്കമുള്ളതാണെന്നും സുവിശേഷങ്ങ ളിൽ പറയുന്ന യേശുവിൻറെ മൃതശരീരം പൊതിഞ്ഞതാണെന്നും പ്രഖ്യാപിച്ചു. കച്ചയിൽ പതിഞ്ഞിരിക്കുന്ന നെഗറ്റീവ് രൂപം പുനരുത്ഥാന സമയത്തു പൊട്ടിപ്പു റപ്പെട്ട അൾട്രാവയലറ്റ് റേഡിയേഷൻ പ്രസരണത്തിൽ നിന്നാണെന്നും തെളിഞ്ഞു. മാത്രമല്ല കച്ചയിലുള്ള രക്തക്കറയിൽ യഥാർത്ഥ രക്തഘടകങ്ങ hemoglobin, billirubin, albumin, immunoglobin രക്തം AB ഗ്രൂപ്പാണെന്നും സംശയത്തിനിടയില്ലാത്തതാണെന്നും കണ്ടെത്തി. ഈ കണ്ടെത്തലിനെ തുടർന്ന Bill Lauto എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാനസാന്തരപ്പെട്ട് യേശു വിശ്വാസിയായി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളിൽ (വി.കുർബാനയിലെ ഓസ്തിയും വീഞ്ഞും യേശുവിൻ്റെ മാംസ രക്തങ്ങളായി മാറിയത്)രക്തം AB ഗ്രൂപ്പാണെന്നു കണ്ടെത്തിയിട്ടുള്ളത് ഇത്തരുണത്തിൽ ഓർമിക്കേണ്ടതാണ്. തിരുക്കച്ച ഇപ്പോൾ ഇറ്റലിയിലെ ടൂറിൻ നഗരത്തിലുള്ള സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയ ത്തിൽ വെടിയുണ്ടക്കു തകർക്കാൻ സാധിക്കാത്ത ഒരു പേടകത്തിൽ സുരക്ഷി തമായി സൂക്ഷിച്ചിരിക്കുകയാണ്.

യേശു, എന്തുകൊണ്ട് തൻ്റെ സെൽഫി നൽകി?

മറ്റു ശിഷ്യന്മാർ തോമാശ്ലീഹായോട്, ഞങ്ങൾ ഉത്ഥാനം ചെയ്ത യേശു വിനെ കണ്ടു എന്നു പറഞ്ഞപ്പോൾ തോമാശ്ലീഹ പറഞ്ഞ മറുപടി ശ്രദ്ധേയമാ ണ്. അതു വിശുദ്ധ യോഹന്നാൻ്റെ സുവിശേഷത്തിൽ വ്യക്തമായി രേഖപ്പെടു ത്തിയിരിക്കുന്നത് നാം വായിക്കുന്നു: “അവൻ്റെ കൈകളിൽ അണികളുടെ പഴു തുകൾ ഞാൻ കാണുകയും അവയിൽ എൻ്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എൻ്റെ കൈ വയ്ക്കുകയും ചെയ്‌തല്ലാതെ ഞാൻ വിശ്വസിക്കുക യില്ല” (യോഹന്നാൻ 20:25). അതായത് മറ്റു ശിഷ്യന്മാർ കണ്ടു വിശ്വസിച്ചത് തോമാശ്ലീഹ തൊട്ടല്ലാതെ വിശ്വസിക്കുകയില്ല എന്ന് ദുർവാശി പിടിച്ചു. അതി നാൽ തോമാശ്ലീഹായെ തൊട്ടു വിശ്വസിക്കാൻ യേശു അനുവദിച്ചു. അതിപ്ര കാരമാണ്: “എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവൻ്റെ ശിഷ്യന്മാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോടു പറഞ്ഞു: നിൻ്റെ വിരൽ ഇവിടെ കൊണ്ടുവരുക, എന്റെ കൈകൾ കാണുക, നിൻ്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എൻ്റെ കർത്താവേ, എൻ്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: തോമാ, നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” (യോഹന്നാൻ 20:26-29). കണ്ടാലെന്നല്ല തൊട്ടാൽ പോലും ദൈവത്തെ വിശ്വസിക്കാത്തവർ യാഥാർത്ഥ ദൈവ വിശ്വാസികളെ അന്ധവിശ്വാസികൾ എന്നു വിളിക്കുന്നുന്നത് നാം കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ നാം മനസിലാക്കുക. കാണാതെയും തൊടാ തെയും ദൈവത്തിൽ വിശ്വസിക്കുന്നത് അന്ധവിശ്വാസമല്ല. കാരണം യഥാർത്ഥ ദൈവവിശ്വാസം ദൈവ വെളിപാടിലും ദൈവ വചനത്തിലും ദൈവാനുഭവ ത്തിലും അധിഷ്ഠിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള വിശ്വാസമാണ് ദൈവത്തിനു കൂടുതൽ സ്വീകാര്യമായത് എന്നാണ് ദൈവം തന്നെയായ, ഉത്ഥിതനായ യേശുക്രിസ്‌തു ഈ മഹാസംഭവ ത്തിലൂടെ നമുക്കു കാണിച്ചുതരുന്നത്. ഹെബ്രായക്കാർക്കെഴുതിയ ലേഖന ത്തിൽ വിശ്വാസം എന്നാലെന്തെന്ന് നാം വായിക്കുന്നു: “വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യ വുമാണ്” (ഹെബ്രായർ 11:1). വി.പൗലോസ്ശ്ലീഹാ എഫേസൂസുകാർക്കെഴുതിയ ലേഖനത്തിൽ വിശ്വാസം ദൈവത്തിന്റെ ദാനമാണ് എന്നു നമ്മെ പഠി പ്പിക്കുന്നു (എഫേസുസ് 2:8).

യേശു ക്രിസ്തുവിൻ്റെ മൃതശരീരം പൊതിഞ്ഞ കച്ചയെപ്പറ്റി യേശുവിന്റെ നാലു സുവിശേഷകന്മാരും വളരെ വ്യക്തമായി രേഖപ്പെടുത്തി: മത്തായി 27: 57-80, മാർക്കോസ് 15:46, ലൂക്കാ 23:50-53, യോഹന്നാൻ 19:38-40. ഉത്ഥിതനായ തിനു ശേഷം ഈ കച്ചയെപ്പറ്റി രണ്ടു സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടു ണ്ട്.: ലൂക്ക 24:12, യോഹന്നാൻ 20:1-8. ഉത്ഥിതനായ യേശുക്രിസ്‌തുവിനെ കണ്ട ശിഷ്യന്മാർ, പ്രത്യേകിച്ച് പത്രോസ്, ഒരിക്കലും ആ മൃതശരീരം പൊതിഞ്ഞ് സംസ്കരിച്ച തിരുക്കച്ച ഉപേക്ഷിച്ചു പോരുകയില്ല. ഈ തിരുക്കച്ച തുടർന്നു വന്ന അതിക്രൂരമായ ക്രിസ്‌തുമത പീഢനങ്ങളെയും കുരിശു യുദ്ധങ്ങളെയും അതിജീവിച്ച് ഫ്രാൻസിലെ രാജവംശത്തിൻ്റെ കയ്യിൽ വരുകയും കുരിശു യുദ്ധ കാലത്ത് അവർ സംരക്ഷിക്കുകയും തുടർന്ന് അതിൻ്റെ സുരക്ഷിതസ്ഥാനമായ ഇറ്റലിയിലെ ടൂറിൻ പട്ടണത്തിൽ എത്തിക്കുകയുമായിരുന്നുവെന്ന് നമുക്കു മന സിലാക്കാം.

ക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെ അടിസ്ഥാനം കർത്താവായ യേശു വിന്റെ പുനരുത്ഥാനമാണ്. മരണശേഷം നമുക്കു നിത്യജീവനുണ്ടെന്നും നമ്മെ അനാഥരായി വിടുകയില്ലെന്നും അവിടുന്നു നമ്മെ പഠിപ്പിച്ചിട്ടുള്ളത് യോഹ ന്നാന്റെ സുവിശേഷത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതിങ്ങനെയാണ്: “എന്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരു ന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാൻ 14:2-3).

 

ഫാ.കെ.ജെ. മാത്യു എസ്.ജെ

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close