KERALAlocaltop news

മലാപറമ്പ് പെൺവാണിഭം: ബാങ്ക് തട്ടിപ്പുകാരിയാണെന്നറിഞ്ഞിട്ടും ബിന്ദുവിന് കൂട്ടുനിന്ന പോലീസ് ഡ്രൈവർമാരെ പിരിച്ചുവിടാൻ ശിപാർശ ചെയ്തേക്കും

കോഴിക്കോട് : മലാപറമ്പ് പെൺവാണിഭ കേസിൽ ഒന്നാം പ്രതിയും നടത്തിപ്പുകാരിയുമായ വയനാട് സ്വദേശിനി വൻ തട്ടിപ്പുകാരിയാണെന്നറിഞ്ഞിട്ടും രണ്ട് പോലീസ് ഡ്രൈവർമാർ അവരുമായി” പെൺവാണിഭ ബിസിനസ് ” നടത്തിയത് ഗുരുതര കുറ്റമെന്ന് കണ്ടെത്തൽ. ചെറൂട്ടി റോഡ് യൂണിയൻ ബാങ്ക് ശാഖയിൽ ഒരു ഗ്രാം സ്വർണം പൂശിയ ഉരുപ്പടികൾ പണയം വച്ച് കോടിയോളം രൂപ തട്ടിയ കേസിൽ 2020 ൽ ഇവരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് കൂട്ടുനിന്ന അപ്രൈസർ ( തട്ടാൻ ) തൂങ്ങിമരിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. മുക്കുപണ്ടമാണെന്നറിഞ്ഞിട്ടും അത് സ്വർണമാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ തട്ടാനെ കേസിൽ പ്രതി ചേർത്തതിൻ്റെ പിറ്റേന്ന് അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. അന്ന് ടൗൺ സി ഐ യായിരുന്ന എ. ഉമേഷ്, എസ് ഐ ബിജിത്ത് എന്നിവർ ചേർന്നാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. ഇത്തരം വമ്പൻ തട്ടിപ്പുകാരിയാണെന്നറിഞ്ഞിട്ടും പെൺവാണിഭ ബിസിനസിൽ കൂട്ടു നിന്ന പോലീസ് ഡ്രൈവർമാർ സേനക്ക് ഗുരുതര കളങ്കമുണ്ടാക്കിയതിനാൽ അവരെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാൻ ശിപാർശ ചെയ്തേക്കും എന്നറിയുന്നു. പോലീസ് എ ആർ ക്യാംപിൽ ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി ഷൈജിത്ത് ( 45), കുന്ദമംഗലം പടനിലം സ്വദേശി സനിത്ത് (42) എന്നിവരെ ഇന്ന് പുലർച്ചെ 2.30 നോടെ താമരശേരി കോരങ്ങാട്ടെ ഒളിസങ്കേതത്തിൽ നിന്നാണ് പിടി കൂടിയത്. കോഴിക്കോട് മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകക്കെടുത്ത് സ്ത്രീകളെ എത്തിച്ച് അനാശ്യാസകേന്ദ്രം നടത്തിപ്പിന് പിന്നിൽ പൊലിസ് ഡ്രൈവർമാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അനാശാസ്യത്തി നായി ഫ്ലാറ്റ് വാടകക്കെടുത്ത് കൊടുത്തതുൾപ്പെടെ നടത്തി പ്പുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെ
ത്തൽ. ഇതിൽ ഒരാളും അനാ ശ്യാസകേന്ദ്രം നടത്തിപ്പുകാരി യും തമ്മിലുള്ള സംഭാഷണത്തി ‘ന്റെ ഓഡിയോയും പൊലിസിന് ലഭിച്ചിട്ടുണ്ട്.

ഓഡിയോ സന്ദേശത്തിൽ നി ന്നാണ് കേന്ദ്രത്തിൻ്റെ നടത്തിപ്പിന് പിന്നിൽ പൊലിസുകാർ ക്കുള്ള പങ്ക് വ്യക്തമായത്. രണ്ട് മാസം മുൻപ് ഇതിൽ പൊലിസു കാരുടെ പങ്ക് വ്യക്തമാക്കി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരു ന്നു. എന്നാൽ അനാശാസ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.

നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്ത അനാശാസ്യകേന്ദ്രം നട ത്തിപ്പുകാരിയും വയനാട് സ്വദേ ശിയുമായ ബിന്ദുവിനെതിരേ മു ന്ന് വർഷം മുൻപ് മെഡിക്കൽ കോളജ് സ്റ്റേഷനിൽ സമാന പരാതി
ലഭിച്ചിരുന്നു. ഈ പരാതിയിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ബിന്ദുവുമായി പൊലിസുകാ രിൽ ചിലർ സൗഹൃദം സ്ഥാപി ച്ചു. ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് അനാശാസ്യ കേന്ദ്രം നടത്തിപ്പിന് സഹായം ചെയ്തുനൽകാമെന്ന് ഉറപ്പും നൽകി. പൊലിസുകാർ ഇടപെ ട്ട് മലാപ്പറമ്പിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തു നൽകി.

പൊലിസുകാർ നേരിട്ട് ഫ്ലാറ്റ് എടുക്കാതെ ഇതിനായി മറ്റൊരാ ളെ ചുമതലപ്പെടുത്തി. രണ്ട് വർ ഷമായി ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനം നടന്നുവരികയാ യിരുന്നു. കമ്മിഷൻ വ്യവസ്ഥയി ലാണ് പൊലിസുകാർക്ക് പണം ലഭിച്ചിരുന്നത്.

ഇക്കാര്യങ്ങളെല്ലാം വ്യക്ത മാക്കിയായിരുന്നു രഹസ്യാന്വേ ഷണ വിഭാഗം റിപ്പോർട്ട് സമർ
പ്പിച്ചത്. തുടർന്ന് ടൗൺ അസി. കമ്മിഷണറുടെ നേതൃത്വത്തിലു ള്ള ക്രൈംസ്ക്വാഡ് സ്ഥലത്ത് നിരീക്ഷണം തുടർന്നു. പിന്നാലെ യാണ് ശനിയാഴ്ച വൈകിട്ട് പരി ശോധന നടത്തി ഒൻപത് പേരെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close