KERALAlocaltop news

സ്പെഷൽ എജുക്കേറ്റർന്മാരുടെ ഏപ്രിൽ , മേയ് വേതനം നൽകണം *ഒമ്പത് വർഷത്തെ അവഗണന തുടർന്നാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകും – – സെഫ് കെ

 

ത്യശൂർ : തുഛമായ വേതനത്തിന് ജോലി ചെയ്യുന്ന സ്പെഷൽ എജുക്കേറ്റർമ്മാർക്ക് ഏപ്രിൽ , മേയ് മാസങ്ങളിലെ ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ – കേരള സംസ്ഥാന സമിതി ആവശ്യപ്പെട്ടു . കരാർ അടിസ്ഥാനത്തിൽ സമഗ്ര ശിക്ഷ പദ്ധതിയിൽ പ്രവർത്തിക്കുന്ന 2724 സ്പെഷൽ എജുക്കേറ്റർ വേതനമില്ലാതെ ദുരിതത്തിലാണ് . സംസ്ഥാനത്തെ 168 ബി. ആർ. സി കൾക്ക് കീഴിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലന നടത്തിപ്പ് ചുമതല നിർവ്വഹിച്ച് കൊണ്ടിരിക്കയാണ് സ്പെഷൽ എജുക്കേറ്റർ ന്മാർ . ഭിന്ന ശേഷി കുട്ടികൾക്ക് നൽകേണ്ട ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം , സ്പെഷൽ കെയർ , ഗ്യഹ സന്ദർശനം തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങൾ നിർത്തി വെച്ചാണ് അധ്യാപക പരിശീലന നടത്തിപ്പ് സ്പെഷൽ എജുക്കേറ്റർ ന്മാർക്ക് നൽകിയിരിക്കുന്നതെന്ന് സെഫ് കെ സംസ്ഥാന സമിതി ചൂണ്ടികാട്ടി . താൽക്കാലിക സ്പെഷൽ എജുക്കേറ്റർ ന്മാരെ പൊതുവിദ്യാലയങ്ങളിൽ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്ന മാർച്ച് ഏഴിലെ സുപ്രീകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കണം . 12 ആഴ്ചകൾക്കകം സ്പെഷൽ എജുക്കേറ്റർ നിയമന നടപടി പൂർത്തികരിക്കണമെന്ന കോടതി നിർദ്ദേശത്തോട് സർക്കാർ നീതി പുലർത്തണം . 28815 രൂപ ആയിരുന്ന സെക്കൻററി സ്പെഷൽ എജുക്കേറ്റർ ന്മാരുടെ വേതനം 25,000 രൂപയായും 22000 രൂപയായിരുന്ന എലമെൻ്ററി വേതനം 20000 രൂപയായും സർക്കാർ 2018 ൽ വെട്ടി കുറച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി സ്പെഷൽ എജുക്കേറ്റർ ന്മാരോട് തുടരുന്ന അവഗണന തുടരാനാണ് സംസ്ഥാന സർക്കാറിൻ്റെ ഭാവമെങ്കിൽ ആസന്നമായ തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സെഫ് കെ സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close