
പാലക്കാട് : കോഴിക്കോട് – പാ ലക്കാട് റൂട്ടിൽ ദക്ഷിണ റെയിൽ വേ പുതിയ എക്സ്പ്രസ് സ്പെ ഷൽ ട്രെയിൻ അനുവദിച്ചു.
ട്രെയിൻ നാളെ സർവീസ് ആരം ഭിക്കും. പാലക്കാട്-കണ്ണൂർ സർവീ: സാണു നടത്തുക.
ഇതോടെ, വടക്കൻ ജില്ലകളിൽ നിന്നു പാലക്കാട്ടേക്കും തിരിച്ചും: യാത്രാസൗകര്യം വർധിക്കും. കാൽനൂറ്റാണ്ടായുള്ള യാത്രക്കാ രുടെ ആവശ്യമാണു യാഥാർഥ്യ മാകുന്നത്. പരീക്ഷണാടിസ്ഥാന :ത്തിൽ നാളെ മുതൽ സെപ്റ്റംബർ 15 വരെ ശനി ഒഴികെയുള്ള ദിവസങ്ങളിലാണു പാലക്കാട്-കണ്ണൂർ സ്പെഷൽ സർവീസ്. വരുമാനത്തിന്റെ അടിസ്ഥാന ത്തിലായിരിക്കും ഇതു നീട്ടുക. ഒരുവർഷമായി സർവീസ് നട ത്തുന്ന ഷൊർണൂർ-കണ്ണൂർ എക്സ്പ്രസിൻ്റെ റേക്ക് ഉപയോ ഗിച്ചാണു പുതിയ ട്രെയിൻ സർ വീസ്.
റൂട്ടിൽ ട്രെയിൻ ലഭിക്കാൻ യാ ത്രക്കാർ നാലു മണിക്കൂറിലധികംകാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.
വടകര, കോഴിക്കോട്, മലപ്പുറം, പാലക്കാട് എംപിമാർ സർവീ സിനായി ദക്ഷിണ റെയിൽവേയി ലും ഡിവിഷനിലും സമ്മർദം ചെലുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ റെയിൽവേ മന്ത്രിയെ നേരിട്ടു പ്രശ്നം ബോധിപ്പിക്കുകയും ചെയ്തു.
കോഴിക്കോടു നിന്ന് (06071) രാവിലെ 10.10ന് സർവീസ് ആരംഭി ക്കും. സ്റ്റോപ്പും സമയവും -ഫറോക്ക് (10.26 ), പരപ്പനങ്ങാടി (10.42), താനൂർ (10.51), തിരൂർ -(11.00), കുറ്റിപ്പുറം( 11.13), പട്ടാ മ്പി( 11.32), ഷൊർണൂർ (11.50), ഒറ്റപ്പാലം (12.10), പാലക്കാട് (1.05). പാലക്കാട് നിന്ന് (ട്രെയിൻ നമ്പർ 06031) 1.50 നാണ് മടക്ക യാത്ര. ഒറ്റപ്പാലം( 2.16), ഷൊർ ണൂർ (3.35), പട്ടാമ്പി (3.50), കുറ്റി പ്പുറം (4.07), തിരൂർ (4.21), താനൂർ (4.30), പരപ്പനങ്ങാടി (4.39), ഫറോക്ക് (4.52), കോഴിക്കോ ട്( 5.35), കൊയിലാണ്ടി ( 6.02), പയ്യോളി (6.13), വടകര (6.32), മാ ഹി (6.35), തലശ്ശേരി( 6.50), കണ്ണൂർ (7.40), ശനിയാഴ്ചകളിൽ ട്രെയിൻ ഷൊർണൂരിൽ സർവീ സ് അവസാനിപ്പിച്ച് കണ്ണൂരിലേ ക്കു മടങ്ങും.