KERALAlocaltop news

എരഞ്ഞിപ്പാലത്ത് അപകട കുഴി തുറന്ന് വാട്ടർ അതോറിറ്റി ഉറക്കത്തിൽ : നാട്ടുകാർ ആശങ്കയിൽ

 

കോഴിക്കോട്: വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന്റെ ഭാഗമായി എരഞ്ഞിപ്പാലം ജംഗ്ഷൻ സമീപം കുഴിച്ചിട്ട റോഡ് മാസങ്ങളായി അതേ നിലയിലാണ്. എരഞ്ഞിപ്പാലത്തിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിൽ, ജംഗ്ഷനിൽ നിന്ന് വെറും 100 മീറ്റർ ദൂരത്തായി ഏകദേശം 30 മീറ്റർ നീളത്തിൽ കുഴിച്ചിട്ട ഭാഗം ഇതുവരെ മൂടുകയോ തുടർ പണികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല.

തൊട്ടടുത്ത് ഹോസ്പിറ്റലും വ്യാപാരസ്ഥാപനങ്ങളും ഉള്ളതിനാൽ ഈ പ്രദേശത്ത് ഗതാഗതം കുരുക്കിലാണ്. കുഴിക്ക് ചുറ്റും യാതൊരു മുന്നറിയിപ്പും ബാരിക്കേഡും ഇല്ലാത്തത് അപകടസാധ്യത വളരെയധികം വർധിപ്പിക്കുന്നു.

ഹോസ്പിറ്റലിലേക്ക് പോകുന്ന എമർജൻസി വാഹനങ്ങൾക്കും കാൽനടയാത്രക്കാരും ടൂവീലർ യാത്രക്കാരും അപകടഭീഷണിയിലാണ്. “ഇതിൽ ആരെയെങ്കിലും അപകടത്തിൽ പെട്ടാൽ മാത്രമേ അധികാരികൾ ഉണരുകയുള്ളൂ,” എന്നാണ് നാട്ടുകാർ പറയുന്നത്.

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്. “കുഴിമൂടുകയോ പണി തുടരുകയോ ചെയ്താൽ മതിയായിരുന്നു; ഒന്നും ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്,” എന്നതാണ് നാട്ടുകാരുടെ ആവശ്യം.

പൊതുസുരക്ഷയെ പരിഗണിച്ച് ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close