KERALAlocaltop news

സ്വർണ്ണ കവർച്ച: രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ

*പിടിയിലായത് സൂത്രധാരനും വില്പനക്കാരനും

 

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിലായി.മാളിക്കടവ് മുലാടത്ത് ഷൈസിത്ത് (53 വയസ്സ്), മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് (44വയസ്സ്) എന്നിവരെയാണ് കസബ പോലീസ് ഇസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോള മായി കോഴിക്കോട് താമസിച്ച് സ്വർണ്ണ ആഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു. സെപ്തംബർ 20 നു രാത്രി
ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണ്ണം ബൈക്കിൽ കൊണ്ടു പോകുമ്പോൾ ബൈക്കി ലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുത്തി രുന്നു.

കോഴിക്കോട് സിറ്റിയിൽ ഇത്തരം ഒരു സംഘം വളർന്നു വരുന്ന സാഹചര്യ ത്തിൽ ജില്ല പോലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐ.പി.എ സിൻ്റെ നിർദ്ദേശാനുസര ണം ഡപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വ ത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷ ണം നടത്തി വരികയായിരു ന്നു.

യാതൊരു വിധ തെളിവുക ളും അവശേഷിപ്പിക്കാതെ വളരെ തന്ത്രപരമായിട്ട് കവർച്ച നടത്തിയാണ് സംഘം കടന്നുകളഞ്ഞ ത്.എന്നാൽ പോലീസിൻ്റെ പഴുതടച്ചുള്ള അന്വേഷണ ത്തിൽ പ്രതികൾ വലയിലാക്കുകയായിരുന്നു. ആദ്യം ക്വട്ടേഷൻ സംഘ ത്തിന് കവർച്ചയ്ക്കായി സിംകാർഡുകൾ എടുത്ത് നൽകിയ കക്കോടി മുട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയതപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.

അന്യസംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നിട്ടു ണ്ടെന്ന സൂചന ലഭിച്ച പോലീസ് സംഘങ്ങളായി തിരിഞ്ഞ് ഗോവ, കർണ്ണാടക,തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രഹസ്യ അന്വേഷണം നടത്തുകയും അന്വേഷണ പുരോഗതി
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം മഹാജന് ക്രൈം സ്ക്വാഡ് വിവരങ്ങൾ കൈമാറുക യും ചെയ്തിരുന്നു.
തുടർന്ന് കേരളത്തിലേക്ക് രഹസ്യമായി വന്നിരുന്ന പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്,കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്,പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ,കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് എന്നിവരെ പോലീസ് പൂളാടികുന്നിൽ വെച്ച് പിടികൂടിയിരുന്നു.മറ്റൊരു പ്രതിയായ പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ പോലിസിനു മുന്നിൽ ഹാജരാവുകയും ചെയ്തു.ഇവരെ ചോദ്യം ചെയതതിൻ്റെ അടിസ്ഥാന ത്തിൽ വിവിധ സംസ്ഥാന ങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി കഞ്ചാവ് കടത്തു കേസുകൾ ഉൾപ്പെടെ നിരവധി കവർച്ച കേസുകളിൽ പ്രതിയായിട്ടുള്ള കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി ഷിബിയെ കോഴിക്കോട് തൊണ്ടയാടുള്ള രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയവേ പോലീസ് പിടികൂടിയിരുന്നു.

ചേളന്നൂർ എട്ടേ രണ്ടിൽ വാടകക്ക് താമസിക്കുന്ന ക്വട്ടേഷൻ സംഘത്തലവൻ ഷൈസിത്ത് ഷിബിയോടും സംഘത്തോടുമൊപ്പം സ്വർണ്ണ കവർച്ചക്ക് പദ്ധതി തയ്യാറാക്കി.പിടിക്കപ്പെടും എന്നു മനസ്സിലാക്കിയ ഷൈസിത്ത്, ഷിബി പോലും അറിയാതെ ഒളിവിൽ പോവുകയായി രുന്നു. വിവിധ സംസ്ഥാന ങ്ങളിൽ രഹസ്യ സങ്കേത ങ്ങളിൽ താമസിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയത് ഇയാൾക്ക് വെല്ലുവിളിയായി.തുടർന്ന് ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഷൈസിത്തിന് കഞ്ചാവു കേസുൾപ്പെടെ നിരവധി കേസുകളുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ നിജീഷും ഒളിവിലായിരുന്നു.കവർച്ച നടത്തിയ സ്വർണ്ണത്തിൻ്റെ ഒരു ഭാഗം വില്പന നടത്തി കൊടുത്തത് നീജീഷ് ആയിരുന്നു.നാട്ടിൽ മാന്യ പരിവേഷം ഉള്ള നിജീഷ് വളരെ തന്ത്രപരമായിട്ടാണ് ഇത്തരം പരിപാടി കൾ നടത്തിവന്നിരുന്നത്. പിടിയിലായ പ്രതികൾക്ക് കർണാടകയിൽ ഒളിത്താവളം ഒരുക്കി നൽകിയതും നിജീഷായി രുന്നു.ബാംഗ്ലൂരിലെ രഹസ്യകേന്ദ്രം സിറ്റി ക്രൈം സ്ക്വാഡ് റെയിഡ് ചെയ്യാനെത്തിയ വിവരം അറിഞ്ഞ് ബാംഗ്ലൂരിൽ നിന്നും മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് പോകും വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

വളരെ ആസൂത്രിതമായി റിഹേഴ്സൽ നടത്തി പിന്നീട് കവർച്ച നടത്തിയ ശേഷം അന്യ സംസ്ഥാനങ്ങളിലേ ക്ക് പ്രതികൾ കടന്നു കളയുകയായിരുന്നെന്നും എന്നാൽ പോലീസിൻ്റെ അന്വേഷണ മികവിൽ പ്രതികളെ പിടികൂടാനാ യെന്നും കവർച്ച നടത്തിയ സ്വർണ്ണത്തിൻ്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ പറ്റിയതാ യും ടൗൺ എ സി പി ബിജുരാജ് പറഞ്ഞു.

പ്രതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തവരെ കുറിച്ച് വ്യക്തമായ സൂചന കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്നും ലഭിച്ചതായും ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ
എടയേടത്ത് മനോജ്, കെ.അബ്ദുൾ റഹിമാൻ, കെപി മഹീഷ്,എം.ഷാലു, പി പി മഹേഷ്, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത്,എ പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാ ത്ത്, സുമേഷ് ആറോളി ,       കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ സിപിഒ ടി കെ വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close