KERALAlocaltop news

300 ഗ്രാം എം.ഡി.എം എ പിടികൂടിയ ചേവായൂർ രാസലഹരി കടത്ത് കേസ് : ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: ബാഗ്ലൂരിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് ചേവായൂരിലും , പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ ശിഹാബുദീൻ. കെ.സി (24) നെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബ് ഡാൻസാഫ് ടീമിനോടത്ത് നടത്തിയ അന്വേക്ഷണത്തിൽ അറസ്റ്റ് ചെയ്തത്.

ജൂലൈ 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദീൻ 300 ഗ്രാം എം.ഡി എം.എ യുമായി പിടിയിലായത് തുടർന്ന് വിശദമായ അന്വേക്ഷണം നടത്തിയതിൽ ബാഗ്ലൂരിലെ വിൽപനക്കാരനായ അങ്ങാടിപുറം സ്വദേശി മുഹമദ് ഹുസൈനെയും , ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെ പിടികൂടി യിരുന്നു.
ഇപ്പോൾ പിടിയിലായ ശിഹാബുദീനാണ് ഇതിൽ കാരിയറായി പ്രവർത്തിച്ചത്. ബംഗ്ലൂരിൽ നിന്നും ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്.
പിടിക്കപെടാതിരിക്കാൻ വാട്സ് ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത് ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ് ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുടുക്കി എന്നാൽ ഡാൻസാഫ് സ്ക്വാഡിന്റെ രണ്ടര മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പോലീസ് പിടികൂടാതിരിക്കാൻ പ്രതി വീട്ടിൽ വരാതെ പലസ്ഥലങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു. സ്വർണ്ണ കടത്തിൽ . നെടുമ്പാശേരി എയർ പോർട്ടിൽ നിന്ന് കസ്റ്റംസ് പിടികൂടിയതിന് ശിഹാബിന് കേസ് നിലവിൽ ഉണ്ട്.
ചേവായൂർ ലഹരി കടത്ത് കേസിൽ ഇത് വരെ നാല് പ്രതികൾ പിടിയിലായിട്ടുണ്ട്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ.കെ. അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ, അർജുൻ അജിത്ത് നാർക്കോട്ടിക്ക് സെൽ എസ്.ഐ മാരായ ഗണേശൻ, രതീഷ് കുമാർ, സി.പി. ഒ മാരായ അഖിൽ ഒ, അഖിൽ എ.പി. എന്നിവർ അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close