KERALAlocaltop news

സ്വഭാവദൂഷ്യത്തിന് സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്കെതിരെ പുതിയ പീഡന പരാതി; കമീഷണർക്ക് നൽകിയ പരാതി പൊടുന്നനെ പിൻവലിച്ച് വൻ ട്വിസ്റ്റ്

കോഴിക്കോട് ആൾമാറാട്ടം നടത്തി സ്ത്രീയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടു ത്തശേഷം മുറിവാടക മുഴുവൻ നൽകാതെപോയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്.ഐ. ജയരാജനെതിരെ പുതിയ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി കാലങ്ങളോളം പീഡിപിച്ചെന്ന പരാതിയിൽ മൊഴി എടുത്തുകൊണ്ടിരിക്കുന്നതിനിടെ വീട്ടമ്മ പരാതി പിൻവലിക്കുകയും ചെയ്തതോടെ സംഭവത്തിന് ട്വിസ്റ്റ് കൈവന്നു. തന്നെ ഉടൻ വിവാഹം ചെയ്യാമെന്ന് എസ് ഐ സമ്മതിച്ചിനാൽ പരാതി പിൻവലിക്കുന്നതായി ഇവർ നടക്കാവ് പോലീസിന് രേഖാമൂലം എഴുതി നൽകുകയായിരുന്നു. വിധവയായ വീട്ടമ്മ സിറ്റി പോലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ ഇന്നലെ വൈകിട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച വീട്ടമ്മയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ നടപടി സ്വീകരിക്കുന്നതിനിടയിലാണ് അവർ പരാതി പിൻവലിച്ചത്. 17 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ച ബാങ്ക് ജീവനക്കാരിയാണ് പരാതിക്കാരി . താൻ ഉടൻ വിവാഹമോചനം നേടുമെന്ന് വിശ്വസിപ്പിച്ചാണ് ജയരാജൻ രണ്ട് വർഷം മുൻപ് ഇവരുമായി അടുക്കുന്നത്. ബാങ്ക് ജീവനക്കാരിയുടെ വിവാഹ മോചന കേസ് ആവശ്യാർത്ഥത്തിനെന്ന പേരിൽ ജയരാജൻ തന്നിൽ നിന്ന് വൻതുക കൈപ്പറ്റിയതായി പരാതിയിലുണ്ട്. തന്റെ വിവാഹ മോചന കേസും ഉടൻ തീർപ്പാകുമെന്ന് ഇയാൾ സ്ത്രീയോട് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജയരാജൻ ഹോട്ടലിൽ മുറിയെടുത്ത് വാടക വെട്ടിച്ച വിവരവും ഈ സംഭവത്തിൽ ജയരാജൻ സസ്പെൻഷനിലായതും ബാങ്ക് ജീവനക്കാരി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയരാജൻ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും വിവാഹ മോചന കേസ് നിലവിൽ ഇല്ലെന്നും സ്ത്രീ അറിയുന്നത്. തുടർന്നാണ് പരാതി നൽകിയത്. മണിക്കൂറുകൾക്കകം പരാതി പിൻവലിച്ചത് സിറ്റി പോലിസ് കമീഷണറെയടക്കം ഞെട്ടിച്ചിരിക്കയാണ്’ . ഇതേ കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം സ്പെഷൽ ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മണൽ മാഫിയ സംഘത്തിന് പോലീസിന്റ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകി എന്നതടക്കം നിരവധി പരാതികൾ എസ്ഐ ജയരാജനെതിരെ നിലവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close