KERALAtop news

വനിത ദന്തഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍,പാവറട്ടി സ്വദേശി മഹേഷിനെയാണ് പൊലീസ് പിടികൂടിയത്.

തൃശൂര്‍: വനിത ദന്തഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ സ്വദേശിനി സോന ജോസിനെ കൊന്ന കേസിലെ പ്രതിയായ പാവറട്ടി സ്വദേശി മഹേഷിനെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ തൃശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ 28-നാണ് സോനയെ സുഹൃത്തായ മഹേഷ് ആക്രമിച്ചത്. ബന്ധുക്കള്‍ നോക്കി നില്‍ക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കില്‍ വെച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. സുഹൃത്തുകളായിരുന്ന സോനയും മഹേഷും തൃശൂര്‍ കുരിയച്ചിറയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

മഹേഷിനെതിരെ സോന പൊലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായത്.

കഴിഞ്ഞ തിങ്കളാഴ്ച കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ വെച്ചു സോനയും ബന്ധുക്കളും മഹേഷുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ പ്രകോപിതനായ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടു സോനയുടെ വയറ്റിലും കാലിലും മഹേഷ് കുത്തി. അക്രമത്തിന് ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ തുടരുന്നതിനിടെ ഇവര്‍ രണ്ട് ദിവസം മുമ്പ് മരിച്ചു. നേരത്തെ വിവാഹിതയായിരുന്ന സോന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close