KERALAlocaltop news

മകളെ ഗർഭിണിയാക്കി ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിൽ നിന്ന് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പടപ്പ് : പെരുമ്പടപ്പ് പുത്തൻപള്ളിയിൽ . ബിഹാറുകാരൻ പ്രായ പൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) രാജസ്ഥാനിൽ നിന്നും പെരുമ്പടപ്പ് പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതി ബീഹാറിലെ ആദ്യ വിവാഹത്തിലെ ഭാര്യയുടെ മരണ ശേഷം അതിലെ ഇരട്ട പെൺകുട്ടികളയും കൊണ്ട് മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്തു പെരുമ്പടപ്പ് പുത്തൻപള്ളി പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. ബിഹാറുകാരിയായ ആദ്യ ഭാര്യയിൽ ഉണ്ടായ ഇരട്ട പെൺകുട്ടികളിൽ പ്രായ പൂർത്തി ആകാത്ത ഒരു കുട്ടിയെ ആണ് സ്വന്തം പിതാവ് തന്നെ പീഡിപ്പിച്ചത്..ഗർഭിണിയായ കുട്ടിയെ രഹസ്യമായി പാലക്കാട് നാട്ടു വൈദ്യരുടെ അടുത്ത് കൊണ്ട് പോയി ഗർഭം അലസിപ്പിക്കൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ പെൺകുട്ടിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.2016 വർഷത്തിൽ ആണ് സംഭവം .പോക്‌സോ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ബംഗാളികൾ ആയ മൂന്ന് പേർ ചേർന്ന് പലപ്പെട്ടിയിൽ നിന്നും മാരുതി വാനിൽ തന്നെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയതാണ എന്ന് പെൺകുട്ടി തെറ്റായി മൊഴി നൽകിയിരുന്നു.ഇത് വിശ്വാസ യോഗ്യമല്ല എന്ന് ബോധ്യപ്പെട്ട പോലീസ് വീണ്ടും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ ബീഹാറിലെ പിതാവിൻ്റെ മൂത്ത സഹോദരൻ്റെ മകൻ ഷംസീർ മായി താൻ പ്രണയത്തിൽ ആയിരുന്നു എന്നും തുടർന്ന് ടിയാൻ കേരളത്തിൽ ജോലി തേടി വന്ന സമയത്ത് പെരുമ്പടപ്പ് പുത്തൻപള്ളി യിലെ വീട്ടിൽ ഏതാനും ദിവസം താമസിച്ചിരുന്നു എന്നും ആ ദിവസങ്ങളിൽ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നും പിന്നീട് പെൺകുട്ടി മൊഴി തിരുതിയത്തോട് കൂടി പോലീസിൻ്റെ അന്വേഷണം പിതൃ സഹോദര പുത്രൻ ആയ ബിഹാറുകാരനേ കേന്ദ്രീകരിച്ച് ആയി. പിതാവ് 2016 നാട്ടിൽ പോവുകയാണ് എന്ന് പറഞ്ഞ് പോയതിൽ പിന്നെ തിരിച്ചെത്തിയില്ല.കഴിഞ്ഞ വർഷം പെരുമ്പടപ്പ് ഇൻസ്പെക്ടർ ആയിരുന്ന കേഴ്‌സൺ മർകോസിൻ്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ച് ഈ കേസിൻ്റെ അന്വേഷണം ഊർജിതമാക്കിയതോടെ പെൺകുട്ടിയുടെ മൊഴി വീണ്ടും പരിശോധിച്ചതിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിൽ പിതാവ് തന്നെ ആണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത് എന്നും പുറത്ത് അറിയിച്ചാൽ തന്നെയും സഹോദരങ്ങളെയും, രണ്ടനമ്മയെയും കൊല്ലുമെന്ന് പിതാവ് ഭീഷണി പെടുതുകയും പീഡിപ്പിക്കുന്ന സമയത്ത് എതിർകാതെ ഇരിക്കാൻ പെൺകുട്ടിയുടെ തുടയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച് അതിൽ അമർത്തി മുറിവ് ഉണങ്ങാൻ അനുവദിക്കതെ പെൺകുട്ടിയെ ഭയപ്പെടുതിയും ആണ് ഇയാള് ദിവസവും കുട്ടിയെ പീഡിപ്പിച്ചു ഇരുന്നത് എന്ന് കുട്ടി മൊഴി നൽകി..തുടർന്ന് പിതാവിനെ കുറിച്ച് രണ്ട് തവണ പെരുമ്പടപ്പ് പോലീസ് സംഘം ബീഹാറിലെ ഇയാളുടെ ഗ്രാമത്തിൽ പോയി അന്വേഷിച്ച തിൽ ഇയാള് വർഷങ്ങളായി നാട്ടിൽ വരാറില്ല എന്നും നേപ്പാളിൽ ആണ് എന്നും മറ്റുമുള്ള വിവരങ്ങളാണ് ബന്ധുക്കളും അയൽവാസികളും നൽകിയത്.തുടർന്ന് പെരുമ്പടപ്പ് ഇൻസ്പെക്ടർ P M വിമോദ്ൻ്റേ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. സംഘം ബന്ധുക്കള കുറിച്ചും ഇവരുടെ ജോലി സ്ഥലങ്ങളെ കുറിച്ചും വിശദമായി അന്വേഷിച്ചതില് സഹോദരിയുടെ മക്കൾ ഗുജറാത്തിലെ അഹമ്മദാബാദിലും ചെന്നൈയിലെ തൊണ്ടിയാർ പെട്ട എന്ന സ്ഥലത്തും ജോലി ചെയ്തു വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അഹമ്മദാബാദിലും ചെന്നൈയിലും പോയി നടത്തിയ നീണ്ട അന്വേഷണങ്ങൾക്ക് ഒപ്പം പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപടെ ഉള്ള ലക്ഷക്കണക്കിന് ഫോൺ നമ്പർ കൾ പരിശോധിച്ചതില് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ടിയാൻ കേരളത്തിൽ നിന്നും പോയതിന് ശേഷം പോലീസ് പിടിക്കപ്പെടാതെ ഇരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. അഹമ്മദാബാദിൽ 2016 മുതൽ രാഖിയൽ എന്ന സ്ഥലത്ത് തട്ടുകട നടത്തി വരികയും കൊറോണ ലോക് ഡൗൺ ആയി ജോലി ഇല്ലാതെ ആയതോടെ ബീഹാറിലെക്ക് മടങ്ങി പോയതായും കൂടെ ജോലി ചെയ്തിരുന്ന ബീഹാറിലെ സുഹൃത്തുകളെ അഹമ്മദാബാദിൽ കണ്ട് ചോദ്യം ചെയ്തതിൽ അന്വേഷണ സംഘം കണ്ടെത്തി.. ടിയാൻ വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്തിരുന്ന തിരുപ്പൂരിലും ഇയാൾക്ക് സൗഹൃദങ്ങൾ ഉണ്ടാകാം എന്നും ടിയാൻ്റെ അടുത്ത ബന്ധുക്കൾ ചെന്നൈയില് ജോലി ചെയ്തു വരുന്നുണ്ട് എന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവിടങ്ങളിലെ, വസ്ത്രനിർമാണ ശാലകൾ, സ്റ്റിച്ചിംഗ് യുണിറ്റ്കൾ കേന്ദ്രീകരിച്ചും വിശദമായി അന്വേഷണം നടത്തിയതിൽ ചെന്നൈയിലെ തൊണ്ടിയർപെട്ട് എന്ന സ്ഥലത്ത് നിന്നും ടിയാൻ്റെ സഹോദരിയുടെ മകനെ കണ്ടെത്തുകയും ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ അഹമ്മദാബാദിൽ തങ്ങൾ ഒരുമിച്ച് താമസിച്ചിരുവെന്നും ലോക് ഡൗൺ ആയി നാട്ടിലേക്ക് പോയതിന് ശേഷം അമ്മാവൻ കുടുംബവുമായി തർക്കം ഉണ്ടാക്കി പിണങ്ങി എന്നും പിന്നീട് അമ്മാവനെ നേരിൽ കാണ്ടിട്ടില്ല എന്നും യാതൊരു വിധ ബന്ധവും ഇല്ല എന്നും ബീഹാറിലെ നേപ്പാളിന് ചേർന്ന പ്രദേശമായ സീതാമർഹി ജില്ലയിൽ നിന്നും മൂന്നാമതും വിവാഹം ചെയ്തു എന്നും അറിവായി. കൂടാതെ മൂന്നാം ഭാര്യയുടെ സഹോദരനമാരുടെജോലി സ്ഥലമായ യു. പി യിലെ മഥുര,ഹരിയാന, രാജസ്ഥാൻ അതിർത്തിയായ ഭിവാടി എന്നിവിടങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലക്കിയ അന്വേഷ സംഘം തുടർന്ന് യുപിയിലെ മധുരയിലും രാജസ്ഥാനിലെ ആൾവാറിലും ഉള്ള ഭാര്യ സഹോദരന്മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും ആണ് കഴിഞ്ഞ 2 വർഷമായി മൂന്നാം ഭാര്യയുടെ സഹോദരൻ്റെ ജോലി സ്ഥലമായ രാജസ്ഥാനിലെ ഭീവാടി ആൽവാർ വ്യവസായ മേഖലയിൽ ജോലി ചെയ്ത് വരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത് . നിരവധി നാളുകളായി വിവിധ സംസ്ഥാനങ്ങളിൽ പോയി നടത്തിയ അന്വേഷണത്തിന് ഒടുവില് കിട്ടിയ സൂചനകൾ സമർത്ഥമായി കോർത്തിണക്കിയാണ് പ്രതിയിലേക്ക് അന്വേഷണ സംഘം എത്തിയത്.ഇതിനായി ഗുജറാത്തിലെ അഹമ്മദാബാദിലും ചെന്നൈയിലും മധ്യപ്രദേശ് ,യുപി രാജസ്ഥാൻ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും പോയി താമസിച്ച് അന്വേഷണം നടത്തിയാണ് വ്യവസായ നഗരങ്ങളായ അൽവാർ, ഭീവാടി പ്രദേശത്ത് ടിയാൻ ജോലി ചെയ്ത് വരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത് ..പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി സുജിത്ത് കുമാർ ഐപിഎസ് അവർകളുടെ നിർദേശ പ്രകാരം തിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ് ഇൻസ്പെക്ടർ PM വിമോദ്, എ എസ് ഐ പ്രീത cpo മാരായ രഞ്ജിത്ത് ,നാസർ വിഷ്ണു നാരായണൻ എന്നിവർ അടങ്ങിയ സംഘത്തിൻ്റെ അന്വേഷണ മികവിൻ്റെ ഫലമായി ആണ് വർഷങ്ങളായി സ്വന്തം നാട്ടിൽ പോകാതെ ബീഹാർ, നേപ്പാൾ അതിർത്തിയായ സീതാമർഹി ജില്ലയിൽ നിന്നും വീണ്ടും വിവാഹം ചെയ്തു മൂന്നാം ഭാര്യയുടെ സഹോദരൻറേ ജോലി സ്ഥലമായ ഹരിയാന, രാജസ്ഥാൻ അതിർത്തിയായ ഭിവാടി എന്ന സ്ഥലത്ത് കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റീൽ കമ്പനി യില് ജോലി ചെയ്തു ഒളിവിൽ കഴിഞ്ഞുവരികായിരുന്ന പ്രതിയെ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ വ്യവസായ നഗരമായ അൽവാർ, ഭീവാടി പ്രദേശത്തെ നൂറ്ക്കണക്കിന് വരുന്ന വ്യവസായ ശാലകൾ ഉൾകൊള്ളുന്ന ഇൻഡ്സ്ട്രിയൽ സിറ്റിയിൽ നിന്നും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് .കൃത്യത്തിന് ശേഷം ഇയാള് കേരളത്തിൽ നിന്നും രക്ഷപെട്ടു തമിഴ് നാട്ടിൽ തിരുപ്പൂര്ലും ഗുജറാത്തിലെ അഹമ്മദാബാദിലും ബീഹാറിലും മറ്റ് വിവിധ സ്ഥലങ്ങളിലും ആയി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close