KERALAlocaltop news

വനം മന്ത്രി രാജിവെക്കണം. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോൺഗ്രസ് മാർച്ച് ഫെബ്രുവരി 27 ന്

താമരശേരി:

മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, വന്യമൃഗ അക്രമണങ്ങളുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലയുള്ള സർക്കാർ വന്യമൃഗ ശല്യ വിഷയത്തിൽ നാടകം കളിക്കുകയാണ്.
തുടർച്ചയായുള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവ് മൂലം സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടാകുമ്പോൾ അവരെ നിയന്ത്രിക്കാനും വന മന്ത്രിക്കാകുന്നില്ല.

വന്യമൃഗ ആക്രമണത്തിൽ ഗൗരവപരമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.

വനങ്ങളുടെ സംവാഹനശേഷിക്ക് അപ്പുറം മൃഗങ്ങൾ പെരുകിയത് നിയന്ത്രിക്കാനുള്ള സംവിധാനം വേണം.
വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതും പ്രതിരോധിക്കുന്നതും കർഷകരുടെ ബാധ്യതയാക്കരുത്.

വനത്തിനകത്ത് നിൽക്കേണ്ട വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന്റെ ഉത്തരവാദിത്വം വനവകുപ്പിനാണ്. വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവൻ എടുക്കുമ്പോഴും കൃഷി നശിപ്പിക്കുമ്പോഴും ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാതെ വനവകുപ്പ് തീർത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ പിടിയിൽ അമർന്ന വനവകുപ്പിൽ യാതൊരു ഇടപെടലും നടത്താൻ മന്ത്രിക്കു കഴിയുന്നില്ല.
വനവകുപ്പിന്റെ അനാസ്ഥക്കും കെടു കാര്യസ്ഥതക്കും ഉത്തരവാദിയായ വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെ ന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 27ചൊവ്വാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close