crimeKERALAlocalOtherstop newsVIRAL

സൈലം ലേഡീസ് ഹോസ്റ്റലിലെ അതിക്രമം മൂടിവെച്ച സംഭവം: ഒടുവിൽ വനിതാ വാർഡൻ മൊഴി നൽകി

* ഇ ന്യൂസ് ഇംപാക്ട്

കോഴിക്കോട് : രാത്രി ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ സ്വകാര്യ ട്യൂഷൻ സ്ഥാപനമായ സൈലം ഒടുവിൽ വിശദമായ പരാതി നൽകി തടിയൂരി. സ്ഥാപനത്തിൻ്റെ സൽപേര് നഷ്ടപ്പെടാതിരിക്കാനായി ഉണ്ടായ സംഭവങ്ങൾ പൂർണമായി വെളിപ്പെടുത്താതെ പേരിനൊരു പരാതി നൽകിയത് പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇ ന്യൂസ് മലയാളം വാർത്ത നൽകിയതിന് പിന്നാലെയാണ് സൈലം ലേഡീസ് ഹോസ്റ്റലിൻ്റെ വാർഡൻ നടക്കാവ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകിയത്. ആരോ അതിക്രമിച്ച് കയറി ശല്യം ചെയ്തുവെന്നായിരുന്നു സൈലം നടത്തിപ്പുകാർ ആദ്യം നൽകിയ പരാതി. എന്നാൽ വനിതാ വാർഡൻ നൽകിയ മൊഴിയിൽ പ്രതി പെൺകുട്ടികളുടെ മുറിയിൽ അതിക്രമിച്ച് കയറി ഒപ്പം കിടക്കുകയും ഒരാളുടെ ചുണ്ട് കടിച്ചു പൊട്ടിക്കുകയും ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. 18 വയസ് തികയാത്തവരാണ് അക്രമത്തിനിരയായ പെൺകുട്ടികൾ. ഇവരിൽ ഒരാളുടെ ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. ഇത്ര ഗുരുതരമായ അക്രമം നടന്നിട്ടും വിശദമായ പരാതി നൽകാതെ പേരിനൊരു പരാതി നൽകി സ്ഥാപനത്തിൻ്റെ സൽപ്പേര് രക്ഷിക്കാനാണ് സ്ഥാപന നടത്തിപ്പുകാർ ശ്രമിച്ചത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ ഇതു സംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ – വേണമെങ്കിൽ ഇവിടെ പഠിച്ചാൽ മതി, ഇല്ലേൽ നിർത്തി പൊയ്ക്കോ – എന്നായിരുന്നത്രെ സ്ഥാപന നടത്തിപ്പുകാരുടെ മറുപടി. സൈലത്തിൻ്റെ കരിക്കാം കുളത്തിനടുത്ത ലേഡീസ് ഹോസ്റ്റലിലാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രമം നടന്നത്. നടക്കാവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയായ എരഞ്ഞിപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ലൈംഗിക വൈകൃതം കാണിച്ചതിനടക്കം വിവിധ കേസുകളിൽ പെട്ട പ്രതിക്കെതിരെ ലഭ്യമായ പരാതിയനുസരിച്ച് ശക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പോലീസിനാവില്ല. ഒരു സ്ഥാപനത്തിൽ കുറ്റകൃത്യം നടന്നാൽ പരാതി നൽകുക എന്നത് അവരുടെ കടമയാണ്. വിശദമായ പരാതി നൽകിയില്ലെന്ന് കണ്ടാൽ സ്ഥാപന നടത്തിപ്പുകാർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ട്. എന്നാൽ സൈലം നടത്തിപ്പുകാർ പേരിനൊരു പരാതി നൽകുകയായിരുന്നു. സംഭവം പുറത്തായതോടെയാണ് ധൃതിപ്പെട്ട് ഇന്നലെ വൈകിട്ട് വാർഡനെ കൊണ്ട് മൊഴി നൽകിപ്പിച്ച് കേസിൽ നിന്ന് തടിയൂരിയത്. കൊല്ലം സ്വദേശികളായ പെൺകുട്ടികൾ ഇന്ന് മൊഴി നൽകാനെത്തും എന്നറിയുന്നു അതിനു ശേഷം യുവാവിനെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close