
കോഴിക്കോട്:
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖദാർ സ്വദേശി അറക്കൽ തൊടുക വീട്ടിൽ അജ്മൽ ബിലാൽ (24) എന്ന ഗാന്ധി ബിലാലിനെയാണ് സിറ്റി ക്രൈം സ്ക്വാഡും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് TK യുടെ നേതൃത്വത്തിൽ ചെമ്മങ്ങാട് ഇൻസ്പെകർ മുഹമ്മദ് റിജാസും സംഘവും ചേർന്ന് അതിസാഹസികമായിപിടികൂടിയത്.
ചെമ്മങ്ങാട് പോലീസിൻ്റെ ശുപാർശ പ്രകാരം ജില്ലാപോലീസ് മേധാവി ജില്ലയിൽ പ്രവേശനാനുമതി നിഷേധിച്ച് ഇറക്കിയ ഉത്തരവ് ലംഘിച്ചതിനാൽ ചൊവ്വാഴ്ച രാവിലെ ഇയാളെ ഇയാൾ താമസിക്കുന്ന പയ്യാനക്കലിലുള്ള വീട്ടിൽ നിന്ന് ചെമ്മങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കോടതിയിൽ ഹാജരാക്കുന്നതിൻ്റെ ഭാഗമായി വൈദ്യ പരിശോധന നടത്തുവാൻ ബീച്ച് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ആ സമയം ശുചിമുറിയിൽ കയറിയ പ്രതി ജനൽഗ്ലാസ് തകർത്ത് സാഹസികമായി ചാടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് തിരച്ചിൽ ശക്തമാക്കി.ഇയാൾ ചെന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ പോലീസിൻ്റെ നിരീക്ഷണത്തിലാക്കി.പുലർച്ചെ മൂന്നു മണിയോടെ മലപ്പുറംജില്ലയിലെ ഐക്കരപ്പടി അരൂരിലെ ഭാര്യവീട്ടിൻ്റെ സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇയാളുണ്ടെന്നറിഞ്ഞ പോലീസ് എത്തുമ്പോൾ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നിടെ അതിസാഹസികമായി ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ,കസബ,ചെമ്മങ്ങാട്,പന്നിയങ്കര,മെഡിക്കൽ കോളേജ്,ചേവായൂർ,നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിൽ പിടിച്ചുപറി,മോഷണം,ലഹരി,സ്ത്രീകൾക്കെതിരെയുള്ള അക്രമം ,തുടങ്ങിയ നിരവധി കേസുകളുണ്ട്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം
ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ എസ് സി പി ഓ സിന്ധു സിപിഒ മാരായ രഞ്ജിത്ത് ,അരുൺ, മനു , രഞ്ജിത്ത് എന്നിവരാണ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്