Business

ജീവനക്കാരെ നാട്ടിലെത്തിച്ച് തിലാല്‍ ഗ്രൂപ്പ്‌

എല്ലാ ചിലവുകളും വഹിക്കുന്നത് കമ്പനി

കോവിഡ് വ്യാപനം വേഗത്തിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷക്ക് പ്രധാന്യം നല്‍കി തിലാല്‍ ഗ്രൂപ്പ്. ജീവനക്കാരും അവരുടെ കുടംബങ്ങളുമായി 175 യാത്രക്കാര്‍ ഇന്നലെ രാത്രി കരിപ്പൂരിലിറങ്ങി.

തിലാല്‍ ഗ്രൂപ്പ് ചാര്‍ട്ടര്‍ ചെയ്ത സ്‌പൈസ്‌ജെറ്റ് എസ് പി ജെ 9022 വിമാനമാണ് ഇന്നലെ റാസല്‍ ഖൈമ ഏയര്‍ പേര്‍ട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നത്. ചാര്‍ട്ട് ചെയ്ത വിമാനത്തിന്റെ എല്ലാ ചിലവുകളും വഹിക്കുന്നത് കമ്പനി തന്നെയാണ്.
കോവിഡ് ആഗോള പ്രതിസന്ധിയിലും തൊഴിലാളികളെ ലീവ് അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. ലീവില്‍ പോവുന്നവര്‍ക്ക് ഇതുവരെ ലഭിച്ചകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close