Nationaltop news

എസ് പി ബിക്ക് യാത്രാ മൊഴി……

ചെന്നൈ: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കലാലോകം വിടചൊല്ലി. ശനിയാഴ്ച 12.30 ഓടെ ചെന്നൈ തമാരപ്പാക്കത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ചലചിത്ര താരം റഹ്മാൻ, സംവിധായകനായ ഭാരതിരാജ തുടങ്ങി നിരവധി പേര്‍ എസ്പിബിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിനായിരുന്നു ബാലസുബ്രഹ്മ ണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു. ഇന്നു രാവിലെ 11ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു.

എസ്പിബി എന്നറിയപ്പെടുന്ന ബാലസുബ്രഹ്മണ്യത്തിന് 2001ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. ആറു ദേശീയ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. 1966ൽ പുറത്തിറങ്ങിയ തെലുങ്കു സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണയാണ് എസ്പിബിയുടെ ആദ്യചിത്രം. കടൽപ്പാലം എന്ന ചിത്രത്തി ലാണ് ആദ്യമായി മലയാളത്തിൽ പാടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close