local

എം ഭാസ്‌കരന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ മേഖലക്കും വലിയ നഷ്ടം : മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സിപിഐഎം നേതാവും മുന്‍ കോഴിക്കോട് മേയറുമായ എം. ഭാസ്‌കരന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശാഭിമാനി ജീവനക്കാരനായിരുന്ന അദ്ദേഹം കേരള സ്‌റ്റേറ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. മേയര്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിന്റെ വികസനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭാവനാപൂര്‍ണ്ണമായി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ദൃഢനിശ്ചയത്തോടെ അവ പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമെന്ന നിലയില്‍ സംഘടനാ രംഗത്തും അദ്ദേഹം കഴിവുതെളിയിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ വികസനത്തിലും നവീകരണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ എന്നിവരും അനുശോചിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close