KERALAtop news

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടനെ പുനരാരംഭിക്കില്ല. സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി നവംബര്‍ 30 വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
അതേ സമയം, എയര്‍ ബബിള്‍ കരാറുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് തടസമുണ്ടാകില്ല. യു എസ് എ, യു എ ഇ, യുകെ, നൈജീരിയ, ഒമാന്‍, ഖത്ത്വര്‍, ഉക്രൈന്‍, കെനിയ, മാലെദ്വീപ്, ജപ്പാന്‍, ഇറാഖ്, ജര്‍മനി, ഫ്രാന്‍സ്, കാനഡ, ഭൂട്ടാന്‍, ബംഗ്ലാദേശ്, ബഹ്‌റിന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ പതിനെട്ട് രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.
കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ മാര്‍ച്ച് 25നാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മെയ് 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close