KERALAlocaltop news

മാറാട് കൂട്ടക്കൊല കേസ് :   രണ്ടുപ്രതികൾക്ക്  ഇരട്ട ജീവപര്യന്തം

കോഴിക്കോട്: മാറാട്കൂട്ടക്കൊലക്കേസിൽ ഹാജരാകാതിരുന്ന രണ്ടുപ്രതികൾക്കു ഇരട്ട ജീവപര്യന്തം. 2003ലെ കൂട്ടകൊലക്കേസിൽ അഞ്ചാം പ്രതി കടലുണ്ടി നഗരം  ആനങ്ങാടി കുട്ടിച്ചന്‍റെ പുരയില്‍ കോയമോന്‍ എന്ന മുഹമ്മദ് കോയ (58), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍  നിസാമുദ്ദീൻ (38) എന്നിവർക്കാണ് മാറാട്  പ്രത്യേക അഡീഷണൽ  സെഷൻസ് കോടതി ജഡ്ജി കെ.എസ്.അംബിക ശിക്ഷ വിധിച്ചത്. ഇതിന് പുറമേ കോയമോന് വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 1,02000 രൂപ പിഴയും വിധിച്ചു. നിസാമുദ്ദീന് എട്ടരകൊല്ലം കഠിനതടവും  56,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു കൊല്ലവും നാല് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. തടവ് വെവ്വേറെ തുടർച്ചയായി അനുഭവിക്കണമെന്നും പിഴ സംഖ്യ കലാപത്തിൽ  മരിച്ച സന്തോഷിന്‍റെ ആശ്രിതർക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു.

പ്രതികൾ വിചാരണ തടവുകാരായി ജയിലിൽ  കഴിഞ്ഞ കാലം തടവായി കണക്കാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്രിമിനൽ ഗൂഢാലോചനക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ലെന്നും മാനുഷിക പരിഗണന  നൽകിയാണ് വധ ശിക്ഷ നൽകാത്തതെന്നും ഉത്തരവിലുണ്ട്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.ആനന്ദ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
 പ്രതികളെ കൊയിലാണ്ടി സബ് ജയിലിൽ എത്തിച്ച ശേഷം കണ്ണൂർ സെൻട്രൽ  ജയിലിലേക്ക് കൊണ്ടുപോയി.
സ്ഫോടക വസ്തുനിരോധന നിയമം രണ്ട്  വകുപ്പുകളനുസരിച്ചാണ് കോയമോന് ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. കൊലപാതകം ആയുധം കൈവശം വെക്കൽ എന്നീ വകുപ്പുകളനുസരിച്ചാണ് നിസാമുദ്ദീന് ഇരട്ട ജീവപര്യന്തം തടവ്. മതസ്പര്ദ്ധ വളര്ത്താൻ ശ്രമിച്ചതിന് കോയമോനും നിസാമുദ്ദീനും  അഞ്ചു കൊല്ലം വീതം കഠിന തടവും രണ്ടായിരം രൂപ വീതം പിഴയും വിധിച്ചു. നിസാമുദ്ദീന് നിയമവിരുദ്ധമായി സംഘചേർന്നതിന് ആറുമാസം കഠിന തടവും ആയിരം രൂപയും മാരകായുധങ്ങളുമായി കലാപം നടത്തിയതിന് മൂന്നു വർഷം കഠനി തടവും മൂവായിരം രൂപ പിഴയും വിധിച്ചു.
2003 മെയ് രണ്ടിന് അന്യായമായി സംഘം ചേര്‍ന്ന് കൊല  നടത്തിയതില്‍ അരയ സമാജത്തിലെ എട്ട് പേരും ആക്രമണ സംഘത്തിലെ
യുവാവും മരിച്ചതായാണ് കേസ്. ഒളിവില്‍ പോയ കോയമോന്‍ 2011 ജനുവരി 23 ന് സൗത്ത് ബീച്ചിലും നിസാമുദ്ദീന്‍ 2010 ഒക്ടോബര്‍ 15നാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലുമാണ് പിടിയിലായത്. ഒമ്പതു പേര്‍ മരിച്ച കേസില്‍  മൊത്തം 148 പേരെയാണ്  പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെയാണ്  പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ 62 പേര്‍ക്കും ജീവ പര്യന്തം തടവ് വിധിച്ചു. ഹൈക്കോടതി ഈ വിധി ശരി വച്ചതിന് പുറമേ  പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികള്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രതികളും മരിച്ചവരുടെ ബന്ധുക്കളും നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോൾ.?????വാർത്തകൾ അറിയാം…
Enews malayalam വാട്സാപ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

???

*https://chat.whatsapp.com/BeXxAraIt6A5oTj12gNT1q*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close