കോഴിക്കോട്: യുവതിയെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുതിയാപ്പ ചെട്ടിപറമ്പത്ത് താഴത്ത് ശങ്കരനിലയത്തിൽ ശരണ്യ (29) മരിച്ച കേസിലാണ് ഭർത്താവ് ലിനീഷിനെ ടൗൺ അസി. കമീഷണർ പി. ബിജുരാജ് അറസ്റ്റുചെയ്തത്. നവംബർ 13നാണ് ശരണ്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വെള്ളയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. അതിനിടെ ലിനീഷാണ് മരണത്തിനുത്തരവാദിയെന്ന് കാട്ടി യുവതിയുടെ കുടുംബവും പരാതി നൽകി. ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒമ്പതു ദിവസത്തിന് ശേഷം ബന്ധു ജാനകിയെയാണ് കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിാമൻഡ് ചെയ്തു.
Related Articles
January 3, 2021
129
ലിംഗസമത്വം: രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരിയില്‍ കോഴിക്കോട്ട്
February 16, 2022
101
രാസവസ്ത്തുകുടിച്ച് പൊള്ളലേറ്റ സംഭവം; കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന
Check Also
Close-
ലോക കപ്പ് ഫുട്ബോൾ : ” ഖൽബിലെ ഖത്തർ ” പ്രകാശനം 7 ന്
October 5, 2022