KERALAlocal

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

പത്തനംതിട്ട: ആദിവാസി പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പമ്പയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഢനത്തിരയായത്. പിടിയിലാവരില്‍ രണ്ട് പേര്‍ പെണ്‍കുട്ടി താമസിക്കുന്ന കോളേനിയില്‍ ഉള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.

കോവിഡ് കാലത്ത് സ്‌കൂള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കഴിഞ്ഞിരുന്ന സമയത്താണ് പെണ്‍കുട്ടി പീഢനത്തിനിരയായത്. കുട്ടിയുടെ അച്ഛന് മദ്യം നല്‍കിയ ശേഷം വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ നിരന്തരമായി പീഢിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പീഢനവിവരം വീട്ടുകാര്‍ അറിയുന്നത്. കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പീഢനവിവരം ചൈല്‍ഡ് ലൈനിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കൂടുതല്‍ പേരുടെ വിവരം പുറത്ത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളനിവാസികളായ രണ്ടുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് പെണ്‍കുട്ടിയെ കൊല്ലം ജില്ലയിലെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതികള്‍ കൂടാതെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close