KERALAlocaltop news

കവർച്ച കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട് : വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നാലാം ഗേറ്റിനടുത്ത് വെച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലെ പ്രതി വെള്ളയിൽ പണിക്കർ റോഡ് സ്വദേശി മുഹമ്മദ് ഡാനിഷ് (20) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്.

07.09.2022 വ്യാഴാഴ്ച നാലാം ഗേറ്റിനടുത്ത് വെച്ചാണ് പ്രതി ഓമശ്ശേരി സ്വദേശിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്തത്. ശ്രവണ സഹായി വാങ്ങിക്കുന്നതിനായി കോഴിക്കോട് നഗരത്തിലെത്തിയ വയോധികനായ ഓമശ്ശേരി സ്വദേശിയെ ശ്രവണ സഹായി ലഭിക്കുന്ന ഷോപ്പ് തനിക്കറിയാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് പി.ടി ഉഷ റോഡിൽ നാലാം ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച പ്രതി വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.  വയോധികനിൽ നിന്നും തട്ടിപ്പറിച്ച മൊബൈൽ ഫോൺ കോഴിക്കോട് ഉള്ള ഒരു കടയിൽ വിറ്റ് കിട്ടിയ പണവുമായി ഗോവയിലേക്ക് കടന്നതായും പണം അവിടെ ധൂർത്തടിച്ച ശേഷം കോഴിക്കോടേക്ക് തിരിച്ചുവരവെ ട്രെയിനിൽ നിന്ന് 32000 രൂപയുടെ മറ്റൊരു മൊബൈൽ മോഷ്ടിച്ച് കോഴിക്കോട്ടെ മറ്റൊരു മൊബൈൽ കടയിൽ വിറ്റതായും പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. രണ്ട് ഫോണുകളും ബന്തവസ്സിലെടുത്തതായും ട്രെയിനിൽ നിന്നും ഫോൺ മോഷ്ടിച്ച കുറ്റത്തിന് പ്രതിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് കോടതി-4 ൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വെള്ളയിൽ ഇൻസ്പെക്ടർ .ജി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ ശ്രീ.സനീഷ്.യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നവീൻ.എൻ, രഞ്ജിത്.ടി.കെ, സിവിൽ പോലീസ് ഓഫീസർമാരായ ജയചന്ദ്രൻ. എം, രതീഷ്.പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close