KERALAlocaltop news

ലഹരി മുക്തി കേന്ദ്രം ലക്ഷ്യമാക്കി ലഹരി വിൽപന നടത്തുന്നയാൾ ഡൻസാഫിൻ്റെ പിടിയിൽ

കോഴിക്കോട്: ലഹരിക്കടിമപ്പെട്ടവരെ പുനരധിവാസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഓ.എസ്.ടി. കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുകയായിരുന്ന നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവി (54) ആണ് നടക്കാവ് പോലീസിന്റെയും നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ ൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫിൻ്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന അരക്കിലോ ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്തുന്ന രീതിയാണ് മയക്കുമരുന്ന് മാഫിയ ഓ.എസ്.ടി കേന്ദ്രീകരിച്ച് നടത്തിവരുന്നത്. മൊത്തവിപണനക്കാർ ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവാണ് കൂടുതലായും ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. ബ്രൗൺഷുഗർ എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളും ലഹരി ഗുളികകളും വിൽപന നടത്തുന്ന സംഘത്തെ പറ്റിയും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പോലീസും നടത്തീയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഓ.എസ്.ടി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രി പരിസരം ഡൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മൻ ഐ.പി.എസ്സ് ൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ലഹരിവിരുദ്ധ ദിനത്തിൽ ലഹരി മുക്തി കേന്ദ്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽ പെട്ടയാളെ പിടികൂടിയത്.

ഓ.എസ്.ടി പരിസരത്തുനിന്നും നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി ഓർഡർ സ്വീകരിക്കുക. ഫോൺ വിളികൾ പോലീസ് നിരീക്ഷിക്കുമെന്ന് കരുതിയാണ് നേരിട്ട് ഓർഡറെടുക്കുന്നത്. ഓർഡറെടുത്തശേഷം പിറ്റേദിവസം നേരിൽ കണ്ടാണ് കഞ്ചാവ് കൈമാറുന്ന സമയവും സ്ഥലവും അറിയിക്കുന്നത്. ഡൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. വിൽപനയ്ക്ക് കൊണ്ടുവരികയായിരുന്നു 500ഗ്രാം കഞ്ചാവുമായി ക്രിസ്ത്യൻ കോളേജ് നടുത്തുള്ള സിഗ്നലിന് സമീപം വെച്ച് പ്രതിയെ നടക്കാവ് സബ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥ് അറസ്റ്റ് ചെയ്തു. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ അഖിലേഷ്, സിപിഒ മാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close