KERALAlocaltop news

കോഴിക്കോട് വീണ്ടും മാരക മയക്കുമരുന്നുമായ MDMA യുമായി യുവാവ് പിടിയിൽ

കോഴിക്കോട്: അതിമാരക മയക്കുമരുന്നായ 18ഗ്രാം എം ഡിഎംഎ യുമായി യുവാവിനെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്ത് നിന്നും നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡൻസാഫ്) മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടി.

ജില്ല ഡപ്യൂട്ടി കമ്മീഷണർ ആമോസ് മാമൻ ഐ പി എസ്സിൻ്റെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നു വരവേ,ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫും മെഡിക്കൽ കോളേജ് പോലീസും സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മുഹമ്മദ് യാസിർ
( 24),പൂക്കാട്ടിരി
വളാഞ്ചേരിഎന്നയാളെ
മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ റാംമോഹൻ റോയ്,സീനിയർ സിപിഒ മനോജ്,സിപിഒമാരായ പ്രമോദ്,രാരിഷ് ഡൻസാഫ് എഎസ്ഐ മനോജ് എടയേടത്ത്,കെ അഖിലേഷ്,ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജ്ജുൻ അജിത്ത്, എന്നിവർ ചേർന്ന് അറസ്റ്റ്‌ ചെയ്തത്.

പെയിൻ്റിംങ്ങ് തൊഴിലാളിയായ പ്രതി അമിത ആദായത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത ലഹരിക്ക് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വരും. മെഡിക്കൽ കോളേജ് പരിസരത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. യാസിർ തന്നെയാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

അതിമാരക മായക്കുമരുന്നായ എംഡി എംഎ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്ട് ആയി മാറുന്ന തരത്തിലുള്ള കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എംഡി എം എ. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെ ടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ക്ഷീണം അനുഭവപെടില്ല എന്നതും, ഉറക്കം തീരെ വരാതെയിരിക്കുന്നതും കൊണ്ടാണ് യുവാക്കൾ ഇത് ഉപയോഗിക്കുന്നത്.

പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും
ഇനിയും ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താൻ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുള്ളതായി ഡിസിപി ആമോസ് മാമൻ പറഞ്ഞു.

വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും ഇതിനെതിരായി പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിൽ ഡൻസാഫ് വളരെ വിപുലമായ നടപടികൾ എടുക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close