KERALAlocaltop news

കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഗുണ്ടാസംഘത്തിൽപെട്ട ഒരു പ്രതി കൂടി പോലീസ് പിടിയിൽ

 

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ വടിവാൾ വീശി അഴിഞ്ഞാടി പോലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഗുണ്ടാസംഘത്തിൽ പെട്ട ഒരാളെക്കൂടി കസബ പോലീസ് പിടികൂടി. ഒട്ടനവധി മോഷണ പിടിച്ചുപറി കേസ്സുകളിൽ പ്രതിയായ മലപ്പുറം താനൂർ റഫീക്ക് (36 ) എന്ന ശിഹാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇയാളും സംഘവും അവലംബിച്ചിരുന്നത്. 25.08.23 തിയ്യതി രാത്രി ആനിഹാൾ റോഡിലൂടെ നടന്നുപോകുന്ന ആളുടെ മൊബൈൽ ഫോണും പണമടങ്ങിയ കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയും, തുടർന്ന് കോട്ടപറമ്പ് പാർക്ക് റസിഡൻസി ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പണമടങ്ങിയ പേറ്റും കൂട്ടം ചേർന്ന് കത്തിവീശി അക്രമിച്ച് പിടിച്ചു പറിക്കുകയും തുടർന്ന് മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം വെച്ച് രീതിയിൽ പേഴ്സ് പിടിച്ചുപറിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനം വടിവാൾ കൊണ്ട് വെട്ടുകയും തുടർന്ന് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ണൂർ ഗോൾഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് താമസക്കാരന്റെ തലക്ക് കല്ല് കൊണ്ട് അടിച്ചു പണം കവർച്ച നടത്തുകയും മറ്റും ചെയ്ത സംഘത്തിൽപ്പെട്ട പ്രതിക്കെതിരെ കോഴിക്കോട് സിറ്റികളിലെ വിവിധ സ്റ്റേഷനുകളിലായി 6 ഓളം മോഷണക്കേസുകളിലും മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലുമായി 14 ഓളം പിടിച്ചുപറി മോഷണക്കേസുകളിലെയും പ്രതിയാണ്. നേരത്തെ ഈ കേസിലെ 5 ഓളം പ്രതികൾ പിടിയിലായിരുന്നു. ഇതോട് കൂടി ഈ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. ഈ കേസിലെ പ്രതികൾക്കെതിരെ കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ സമാന കുറ്റത്യത്തിലുൾപ്പെട്ട കാര്യത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൗൺ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ , ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ ബൈജു  എന്നിവരുടെ നിർദ്ദേശത്തിൽ ടൗൺ അസ്സി കമ്മീഷണർ ബിജുരാജ് പി, കസബ ഇൻസ്പെക്ടർ വിനോദൻ കെ., എസ്.ഐ മാരായ ജഗമോഹൻ ദത്തൻ, റസാഖ് എം കെ,എ.എസ്.ഐ മനോജ്, സീനിയർ എസ് സി പി.ഒ സുധർമൻ, ശ്രീജേഷ് വെള്ളനൂർ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close