KERALAlocaltop news

ബംഗളൂരുവിലെ ലഹരി കച്ചവടക്കാരനും, സുഹൃത്തും കോഴിക്കോട് പിടിയിൽ

*കോഴിക്കോട് ടൂറിസ്റ്റ് . ഹോമിൽ നിന്നും 27 ഗ്രാം MDMA ആയിട്ടാണ് പിടിയിലാവുന്നത്

 

കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ അരയടത്തുപാലം പരിസരത്തെ ഹോട്ടൽ മുറിയിൽ വച്ച് പിടിയിൽ .
തിരുവണ്ണൂർ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുൽ റോഷ്ന യിൽ റുഫീഷ് എം (31) കളരിക്കൽ ഹൗസിൽ ശ്രാവൺ കെ (21) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ ലീല എൻ , നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് അരയടത്തു പാലം പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 27 . 15 ഗ്രാം എം.ഡി എം.എ യുമായി പോലീസ് രണ്ട് പേരെയും പിടികൂടുന്നത്.

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ റുഫീഷ് വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് MDMA യുമായി കോഴിക്കോട്ടേക്ക് എത്തിയത്. തിരുവണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വീട്ടിൽ വരാറില്ല. തന്റെ നാട്ടുകാരനും, സുഹ്യത്തുമായ ശ്രാവണനെ ബിസിനസ്സിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.

അറസ്റ്റിലായ റുഫീഷ് ബാംഗ്ലൂരിൽ താമസിച്ച് കോഴിക്കോട്ട് നിന്നും വരുന്ന ആവിശ്യ കാർക്ക് ലഹരിവിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. റുഫീഷ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ബഗളൂരുവിൽ റെന്റെ കാറിന്റെ ബിസിനസ്സിന്റെ മറവിലാണ് ഇയാൾ ലഹരി കച്ചവടം ചെയുന്നത്.
കേരളത്തിൽ നിന്നും പല കോഴ്സുകൾക്കും , ജോലിക്കുമായി ബഗളൂരുവിൽ എത്തുന്ന ആൺകുട്ടികളോടും , പെൺകുട്ടികളോടും ചങ്ങാത്തം കൂടി ലഹരിയുടെ കാരിയർ ആകുന്ന തന്ത്രങ്ങളും റുഫീഷിനുണ്ട്. ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ബഗളുരുവിൽ താമസിക്കുകയായിരുന്നു ഇയാൾ
_________________________
കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബീച്ച്, പാർക്കുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡാൻസാഫിന്റെയും , നാർക്കോട്ടിക്ക് സ്ക്വാഡിന്റെയും. നീരീക്ഷണം ഉണ്ടാകുമെന്ന് കോഴിക്കോട് സിറ്റി പോലീസ് ഡെപൂട്ടി കമ്മീഷണർ അനൂജ് പലിവാൾ പറഞ്ഞു.
…..………………………………….
ഡൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ മാരായ ലീല , ബാബു പുതുശ്ശേരി,scpo ജിത്തു. വി.കെ, അജീഷ് പി , സന്ദീപ് എ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close