KERALAlocaltop news

എ പി അബ്ദുള്ളക്കുട്ടിയുടെ വാദം തള്ളി ഹോട്ടല്‍ മാനേജര്‍, പൊന്നാനിയില്‍ എന്താണ് സംഭവിച്ചത്?

കോഴിക്കോട്: ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായെന്ന വാദം തള്ളി ഹോട്ടല്‍ മാനേജര്‍. വെളിയങ്കോട് ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന സമയത്ത് രണ്ട് പേര്‍ തന്നോട് പ്രശ്‌നമുണ്ടാക്കി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നത്.
ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന സമയത്ത് അബ്ദുള്ളക്കുട്ടി പറഞ്ഞത് പോലൊരു സംഭവമുണ്ടായിട്ടില്ല, അതേ സമയം പുറത്തുവെച്ച് കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലിലെ സംഭവത്തിന് ശേഷം രണ്ടത്താണിയില്‍ വെച്ച് താന്‍ സഞ്ചരിച്ച കാറിന് നേരെയും അപായപ്പെടുത്താനുള്ള ശ്രമം നടന്നതായി അബ്ദുള്ളക്കുട്ടി പരാതി നല്‍കിയിരുന്നു. കാറിന്റെ പിറകില്‍ ലോറികൊണ്ട് ഇടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തിരുവനന്ത പുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വെച്ച് രാത്രിയോടെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി ജെ പി സംസ്ഥാന നേതൃത്വം സംഭവത്തെ അപലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close