KERALAlocaltop news

സ്വർണ്ണക്കടത്ത് കവർച്ചാ കേസ് മുഖ്യപ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ

ഓപ്പറേഷന് കരിപ്പൂർ സംഘവും

കോഴിക്കോട് :കരിപ്പൂർ സ്വർണ്ണ കവർച്ചാ ശ്രമ കേസിൽ കരിപ്പൂർ എയർപോട്ട് കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതിയും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയുമായ കരിപ്പൂർ സ്വദേശി സജിമോനെ കൊണ്ടോട്ടി DYSP K അഷ്റഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .
സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എയർപോർട്ടിലും പരിസരത്തും Taxi സർവീസും മണി എക്സ്ചേഞ്ച് ബിസിനസ്സും ട്രാവൽസും മറ്റും നടത്തുന്ന ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റ് സംഘങ്ങളെ കുറിച്ച് പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഗൾഫിൽ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തലവന്മാരുമായി അടുത്ത് ബന്ധമുള്ള ഇയാൾക്ക് സംഭവ ദിവസം കരിയറായി വന്ന ഷഫീഖിൻ്റെ ഫോട്ടോ ഗൾഫിൽ നിന്നും ജയ്സൽ ഇയാളുടെ മൊബൈലിലേക്ക് wats app വഴി അയച്ചുകൊടുത്തിരുന്നു. ആ ഫോട്ടോ എയർപോർട്ടിനുള്ളിലെ മറ്റൊരാൾക്ക് ഇയാൾ ഫോർവേർഡ് ചെയ്യുകയും ഇറങ്ങിയാൽ അറിയിക്കണമെന്നുമായിച്ചു. അർജുൻ ആയങ്കി എയർപോർട്ട് ൽ നിൽക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു .ഇയാൾ എയർപോർട്ട് റോഡിൽ അൽപം മാറി നിന്ന് വിവരങ്ങൾ യഥാസമയം ഗൾഫിലേക്ക് തൽസമയം അറിയിച്ചു കൊണ്ടിരുന്നു.മറ്റു സംഘാഗങ്ങൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. രാമനാട്ടുകര വെച്ച് സംഘത്തിൽ പെട്ട വാഹനം ആക്സിഡൻറായ വിവരമറിഞ്ഞ് ഗൾഫിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ കൈമാറിയാണ് മടങ്ങിയത്.
ഇയാൾ നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വർണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കരിയർമാരെ സുരക്ഷിതമായി എയർപോർട്ടിന് പുറത്തെത്തിക്കുകയും റസീവർമാരെ ഏൽപ്പിക്കുകയുമാണ് പതിവ് ശരീരത്തിൽ രഹസ്യ ഭാഗങ്ങളിൽ
ഒളിപ്പിച്ച സ്വർണ്ണങ്ങൾ ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളിൽ സൗകര്യമൊരുക്കി സ്വർണ്ണം റസീവർമാർക്ക് കൈമാറും ചിലപ്പോൾ റസീവർമാർക്ക് എത്താൻ വൈകിയാൽ ഇയാൾ സ്വർണ്ണം കൈവശം വെച്ച് എത്തുമ്പോൾ കൈമാറുകയാണ് ചെയ്യാറ്. വിശ്വസ്തനായ ഏജൻ്റായാണ് ഇയാൾ പ്രവർത്തിക്കുന്നത്
പാസഞ്ചറുടെ ഫോട്ടോ ഗൾഫിലെ സ്വർണ്ണക്കടത്ത് മുതലാളിമാർ ഇയാൾക്ക് അയച്ചു കൊടുക്കുകയോ മൊബൈൽ നമ്പർ ,വണ്ടി നമ്പർ തുടങ്ങിയവ പരസ്പരം കൈമാറിയാണ് തിരിച്ചറിയുന്നത്. എയർപോർട്ടിന്റെ ഉള്ളിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്നും, ഓഫീസർമാരുമായി സെറ്റിങ്ങ് സ് നടക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥന്മാരെ കുറിച്ച് പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. താമരശ്ശേരി – കൊടുവള്ളി കവർച്ചാ സംഘത്തിലെ പല പ്രതികളുമായും സംഭവദിവസവും മുമ്പും നിരന്തരം ഇയാൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ജയ്സലിന്റെ നിർദേശപ്രകാരം ഫോണിലെ കോൺടാക്റ്റ്സും , രേഖകളും മറ്റും ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടക്കത്തിൽ തന്നെ ഇയാളുടെ സാന്നിധ്യം പ്രത്യേക അന്വേഷണ സംഘം മനസിലാക്കി യെങ്കിലും ചോദ്യം ചെയ്തപ്പോൾ കരിപ്പൂരിൽ സ്ഥിര താമസക്കാരനയതിനാലും, എയർപോർട്ട് പരിസരത്ത് ബിസിനസ്സ് ആയതിനാലുമാണ് ലൊക്കേഷൻ എയർപോർട്ട് പരിസരമെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. എന്നാൽ നിരവധി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇയാൾക്ക് ക്രൂസിനെ എയർപോർട്ടിന്റെ പുറത്തേക്കും തിരിച്ചും കൊണ്ട് പോകാറുള്ള വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഓടിക്കുന്ന ജോലിയുമുണ്ട്. അതു വഴിയും സ്വർണ്ണം കടത്തുന്നുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ OK സലാമിന്റെയും , ജലീലിന്റെയും ബന്ധുവായ കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ഏകരൂരിലുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ 21 പേർ അറസ്റ്റിലായി.
പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവൻ , കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close