KERALAlocaltop news

പോലീസ് ചമഞ്ഞ് 10ലക്ഷം കവർന്ന സംഭവം:നാല് പ്രതികൾ പിടിയിൽ

കോഴിക്കോട് :
കോഴിക്കോട്മാവൂർറോഡിലെ മാളിൽ പട്ടാപ്പകൽ പോലീസ് ചമഞ്ഞ് പത്ത് ലക്ഷം കവർന്ന കേസിലെ പ്രതികളെയാ
ണ് DCP ആമോസ്മാമൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ACP ജോൺസൺ AJയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും നടക്കാവ് ഇൻസ്പെക്ടർ അലവിയുടെ നേതൃത്വത്തിൽ SI മനോജ്. എസും സംഘവുംപിടികൂടിയത്.കണ്ണൂർ സ്വദേശിയും വർഷങ്ങളായി മലപ്പുറം പറമ്പിൽപീടിക ഭാഗങ്ങളിൽ വാടകക്ക് താമസിക്കുന്ന നവാസ്.KP
(45)കണ്ണൂർമാടായിസ്വദേശി ബാബു എന്നഷാജിദ്ആരീപ്പറമ്പിൽ(43)ആലപ്പുഴ ചുങ്കംവാർഡിൽ കരുമാടിപ്പറമ്പ് KNസുഭാഷ്കുമാർ(34)തിരുവനന്തപുരം വെള്ളനാട്സ്വദേശി ജിജോ ലാസർ.(29)എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംഭരഹോട്ടലിൽനിന്നും പിടിയിലായത്. മറ്റൊരുപ്രതിയായ കണ്ണൂർ പിലാത്തറസ്വദേശി ഇഖ്ബാലിനെ സംഭവദിവസം തന്നെ അറസ്റ്റ്ചെയ്തിരുന്നു.
.ഒരു കിലോസ്വർണ്ണം വെറുംപത്തുലക്ഷം അഡ്വാൻസ് നൽകി ബാക്കിതുക എഗ്രിമെൻറ് തയ്യാറാക്കി ഘട്ടംഘട്ടമായി നൽകിയാൽമതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലുകളിൽ വിളിച്ചു വരുത്തി ‘ഡീലിങ്ങ്’നടത്തുകയും.,അതിനിടയിൽ സംഘത്തിൽപ്പെട്ട നാലഞ്ചുപേർ, ഒരാൾ CI റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവർപോലീസ് ആയും വന്ന് പണം കൈക്കലാക്കി കടന്നുകളയുകയുമാണ് ഇവരുടെ രീതി..പിടിക്കപ്പെട്ടാൽ ആക്രമിച്ച് പണം കവരുകയും ചെയ്യും.പോലീസിന്റെ വേഷവിധാനവും,ശരീരഭാഷയും,സംഘാംഗങ്ങളെപോലും പരാതിക്കാരുടെ മുന്നിൽ വെച്ച് മർദ്ധിക്കുന്നരീതിയും ആർക്കും ഒരുതരത്തിലുമുള്ളസംശയം തോന്നാത്തവിധത്തിലുള്ള അഭിനയവുമാണ് ഇവരുടെ പ്രത്യേകത. കഴിഞ്ഞമാസം പതിനാറാം തിയ്യതിയാണ് കേസിന്ആസ്പദമായസംഭവംനടന്നത്.പരാതിക്കാർക്ക്സംശയംതോന്നി യഥാർത്ഥ പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തിൽ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്.പ്രതികളിൽപ്പെട്ട ഷാജിദ് മാളിന്റെ ആറാം നിലയിലെ റൂമിന്റെ ബാത്ത്റൂമിലെ വിൻഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം കഴിഞ്ഞ ഉടനെ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾ വളാഞ്ചേരിയിൽ ഒരുമിച്ചുകൂടുകയും Mobileകൾ സ്വിച്ച്ഓഫ്ചെയ്ത് പലസ്ഥലങ്ങളിലേക്ക് ഒളിവിൽപോവൻ തീരുമാനിക്കുകയുംചെയ്തു.എറണാംകുളം,തിരുവനന്തപുരം, കോയമ്പത്തൂർ,ചെന്നൈ,തുടങ്ങിയ സ്ഥലങ്ങളിൽ ആഡംഭരഹോട്ടലുകളിൽ മുറിയെടുത്ത് ആർഭാട ജീവിതം നയിച്ചുവരവെ ജൂൺ മൂന്നാം തിയ്യതിയിലെ സുഭാഷിന്റെ ബർത്ത്ഡേ ആഘോഷിക്കാൻ കൊളപ്പുള്ളിയിലെ ആഡംഭരഹോട്ടലിൽമുറിയെടുത്ത് ആഘോഷത്തിന് തയ്യാറെടുക്കവെയാണ് ബർത്ത് ഡേ സർപ്രൈസ് ആയി പോലീസ് എത്തുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഘാംഗങ്ങൾ ഒരുമിച്ച് ഒരു’ഓപ്പറേഷൻ ‘നടത്തി പല ഭാഗത്തേക്ക് ‘തെറിക്കുകയും’അടുത്ത ഓപ്പറേഷന് തയ്യാറാവുമ്പോൾ ഒന്നിച്ചു കൂടുകയുംചെയ്യുന്നതാണ് രീതി.വ്യാജപേരുകളിലും, വ്യാജ മൊബൈൽനമ്പർ,വ്യാജനമ്പർ ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവർ ഇരകളുമായി ബന്ധപ്പെട്ടിരുന്നത്. ഓപ്പറേഷൻ വിജയിച്ചു കഴിഞ്ഞാൽ സിം നശിപ്പിച്ചു കളയും . വ്യാജ രേഖകൾ ഉപയോഗിച്ചായിരിക്കും Room എടുക്കുക. ഈ സംഭവം നടന്നമാളിൽ തമിഴ്നാട് സ്വദേശിയുടെ ID പ്രൂഫിന്റെ കോപ്പിയാണ് നൽകിയത്.അങ്ങനെ ഇരകളാക്കപ്പെടുന്നവർക്ക് ഒരു തെളിവും അവശേഷിപ്പിക്കാത്ത രീതിയിൽ നടത്തുന്ന ഓപ്പറേഷൻ ആയതിനാൽ പലർക്കും പരാതി നൽകാൻ സാധിക്കാറില്ല.പരാതി നൽകിയാൽ തന്നെ പോലീസിന്അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻസാധിക്കാറില്ല.എന്നാൽ പോലീസ് ചമഞ്ഞ് നടത്തിയ ഓപ്പറേഷൻ ആയതിനാൽ DCP ആമോസ് മാമൻ IPS ൻ്റെ മേൽ നോട്ടത്തിൽ അതീവഗൗരവത്തോടെയാണ് നടക്കാവ് പോലീസും,ഡാൻസാഫ് സ്ക്വാഡും അന്വേഷണം നടത്തിയതും മൂന്നാഴ്ചക്കുള്ളിൽ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ വലയിലാക്കാൻ സാധിച്ചതും.. പല ജില്ലകളിലുംപ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ഇവർക്ക് ഏജൻറുമാർ ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.കൂടാതെ ഇവർക്ക് വ്യാജ സ്വർണ്ണം നൽകുന്നവരെ കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.സംഭവദിവസം വ്യാജ നമ്പർഘടിപ്പിച്ച് ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.യഥാർത്ഥ ഉടമയെകുറിച്ച് പോലീസിന് വിവരംലഭിച്ചിട്ടുണ്ട്.

ഡാൻസാഫ്സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്.SCPOമാരായ ഹാദിൽകുന്നുമ്മൽ,ശ്രീജിത്ത്പടിയാത്ത്,CPO അർജുൻ അജിത്ത്’നടക്കാവ്സ്റ്റേഷനിലെASI വിജയൻ.T CPOസുജിത്ത്P എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close