KERALAlocaltop news

കോതി – ആവിക്കൽതോട് മലിനജല സംസ്കരണ പദ്ധതി അടുത്ത സാമ്പത്തിക വർഷം നടപ്പാക്കാൻ കോഴിക്കോട് നഗരസഭ

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട കോതി, ആവിക്കൽ എന്നിവിടങ്ങളിൽ പണിയുന്ന മലിനജല സംസ്‌കരണ പ്ലാന്റ് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന അമൃത് 2.0 ലേക്ക് മാറ്റാൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 12 യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പോടെയാണ് കൗൺസിൽ തീരുമാനം.വോട്ടെടുപ്പിലൂടെയാണ്അജണ്ടപാസാക്കിയത്.
പ്രദേശവാസികളുടെ എതിറപ്പ് കാരണം നിർദ്ദിഷ്ട പ്ലാന്റുകളുടെ നിർമാണ കാലാവധി മാർച്ച് 31ഓടെ അവസാനിക്കാനിരിക്കെയാണ് കോർപറേഷൻ തീരുമാനം.
അമൃത്രണ്ടാംഘട്ടത്തിലേക്ക്മാറ്റുന്നതിന്ചീഫ് സെക്രട്ടറി ചെയർമാനായുള്ള അമൃതിന്റെ സ്റ്റേറ്റ് ഹൈപവർ സ്റ്റിയറിംഗ് കമ്മിറ്റിയും അഡി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മറ്റിയുംഅംഗീകാരംനൽകണം. തുടർന്ന്‌കേന്ദ്രത്തിൽനിന്നുംഅനുമതിലഭിക്കണം. ഈ അനുമതികൾ ലഭിച്ചില്ലെങ്കിൽ 139.5കോടിയുടെ കേന്ദ്രപദ്ധതി കോർപ്പറേഷന് നഷ്ടമാവും. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കോഴിക്കോടിന് കിട്ടുന്നതിനും തടസമുണ്ടാവും. കോതിയിലും ആവിക്കലും പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടി വേണ മെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ സരിത പതിയേരി ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. 140 കോടിയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന് അവർ മുന്നറിയിപ്പു നൽകി. ആവിക്കൽ തോടിലെ മാലിന്യത്തെപ്പറ്റി ലീഗിലെ സൗഫിയ അനീഷ് ശ്രദ്ധ ക്ഷണിച്ചു. മലിന ജല പ്ലാന്റിനെ എതിർത്ത് മാലിന്യത്തെപ്പറ്റി പരാതി പറയുന്നതിനെ ഭരണ കക്ഷി അംഗങ്ങൾ വിമർശിച്ചു. കഴിഞ്ഞ വർഷം ജനുവരി 31ന് പദ്ധതി ആരംഭിക്കാനാനുള്ള ശ്രമം ആരംഭിച്ചത്. കോതിയിലുംആവിക്കലിലുംപ്ലാന്റുകൾ വേണ്ടെന്നും എതിർപ്പില്ലാത്തമറ്റിടങ്ങളിലേക്ക്മാ റ്റണമെന്നും സൗഫിയ അനീഷ് ആവശ്യപ്പെട്ടു. മലിന ജല സംസ്ക്കരണ പ്ലാന്റിനെ പലരും ശുചിമുറി പ്ലാന്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും എല്ലാ തരം മലിന ജലവും സംസ്ക്കരിക്കുകയാണ് ലക്ഷ്യമെന്നും ഡോ. എസ്.ജയശ്രീ പറഞ്ഞു.
കേരള, കേന്ദ്ര ബജറ്റുകളെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ബജറ്റുകൾ ജനദ്രോഹപരമെന്ന് ആരോപിച്ചുള്ള ലീഗിലെ കെ. മൊയതീൻ കോയയുടെയും കേരള ബജറ്റിനെതിരായ ബി.ജെ.പിയിലെ നവ്യ ഹരിദാസിന്റെയും അടിയന്തര പ്രമേയങ്ങൾക്ക് മേയർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് സി.പി.എമ്മിലെ സി.എം. ജംഷീറിന്റെ കേന്ദ്ര ബജറ്റിനെതിരായ അടിയന്തര പ്രമേയത്തിന് അനുമതി കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ യു.ഡി.എഫും ടി.റനീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പിയു പ്ലക്കാർഡും മുദ്രാവാക്യവുമായി സഭ വിടുകയായിരുന്നു. എസ്.കെ.അബൂബക്കർ, ഡോ.എസ്.ജയശ്രീ, ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെ.ടി.സുഷാജ്, അൽഫോൻസ മാത്യു, പി.കെ.നാസർ, എസ്.കെ.അബൂബക്കർ, വി.കെ. മോഹൻദാസ്, സരിത പതിയേരി, ടി.സുരേഷ്‍കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
പി.എൻ.ബിയിലെ കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അജണ്ടയും കൗൺസിലയിൽ ഏറെ നേരം പ്രതിഷേധേമായി.  മുൻ മേയർ എം.ഭാസ്‌കരന്റെ കാലത്ത് അഴിമതി അന്വേഷിക്കാൻ സർവകക്ഷിയെ നിയോഗിച്ചിരുന്നെന്ന പ്രതിപക്ഷനേതാവ് കെ.സി. ശോഭിതയുടെ പരമാർശം പ്രതിപക്ഷ ഭരണപക്ഷ ഏറ്റുമുട്ടലിലെത്തി.  ശോഭിത പരമർശം പിൻവലിക്കണമെന്ന് ഭരണ പക്ഷം ആവശ്യപ്പെട്ടു. ഒടുവിൽ ശോഭിത നടത്തിയ പരാമർശം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് മേയർ അവരെ താക്കീത്  ചെയ്തശേഷം നടപടികൾ തുടരുകയായിരുന്നു. ബീച്ചിലെ ലയൺസ് പാർക്ക് നവീകരണ പദ്ധതി തയ്യാറാക്കാനുള്ള കരാർ ഡി.എർത് ആർകി ടെക്റ്റിനെ ഏൽപ്പിക്കാൻ കൗൺസിൽ യേഗം തീരുമാനിച്ചു. യു.ഡി.എഫിന്റെ വിയോജിപ്പോടെയാണ് തീരുമാനം. രണ്ട് കരാറുകാരിൽ നിന്നാണ് തെരഞ്ഞെടുപ്പെന്നും അജണ്ട മാറ്റിവക്കണമെന്നും യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടു. പദ്ധതി നീളുന്നത് വികസനത്തിന് തടസമാണെന്ന് ഭരണ പക്ഷവും നിലപാടെടുത്തു. തുടർന്ന് യു.ഡി.എഫ് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close