KERALAlocaltop news

ആൾമാറാട്ടം; സ്ഥലം മാറ്റത്തിന് പിന്നാലെ ട്രാഫിക് എസ് ഐയ്ക്ക് സസ്പെൻഷൻ

* ഘടക കക്ഷി മന്ത്രിയെ തിരുത്തി മന്ത്രി മുഹമ്മദ് റിയാസ്

 കോഴിക്കോട് : ആൾമറാട്ടം നടത്തി സ്ത്രീയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ് ഐ ജയരാജന് മൂന്നാം സ്ഥലമാറ്റത്തിന് പിന്നാലെ സസ്പെൻഷൻ . ഘടക കക്ഷി മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആദ്യ സ്ഥലം മാറ്റം റദ്ദ് ചെയ്ത് കോഴിക്കോടിന് എസ് ഐ യെ മടക്കി കൊണ്ടുവന്ന കമീഷണറുടെ നടപടി വിവാദമായതോടെ കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തര മേഖല ഐജിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ജയരാജനെ വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റിയതും തൊട്ടുപിന്നാലെ സസ്പെൻഷൻ നടപ്പാക്കിയതും.അച്ചടക്ക നടപടി കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിൽ ഇളവ് നേടുക വഴി ഗുരുതരമായ അച്ചടക്ക ലംഘനം, സ്വഭാവ ദൂക്ഷ്യം എന്നിവ കാണിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

 

സൂചയിൽ കാണിച്ച റിപ്പോർട്ടിൽ നിന്നും താഴെ പറയുന്ന കാര്യം വെളിവാകുന്നതായി സസ്പെൻഷൻ ഉത്തരവ് പറയുന്നു

‘കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിൽ ജോലി ചെയ്തുവരവെ, ശ്രീ ജയരാജൻ പോലീസ് സബ്- ഇൻസ്പെക്ടർ 10/05/2023 തീയ്യതി 1 p. m മണിക്ക് ഒരു സ്ത്രീയെ കൂട്ടി കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജിൽ എത്തി ടൌൺ പോലീസ് സ്റ്റേഷൻ സബ്- ഇൻസ്പെക്ടറാണെന്ന് ലോഡ്ജ് ജീനക്കാരോട് സ്വയം പരിചയപ്പെടുത്തി, തിരിച്ചറിയൽ കാർഡ് കാണിച്ചു. 2500/- രൂപ ദിവസ വാടകയുള്ള എയർ കണ്ടീഷൻഡ് (Air-Conditioned) മുറി ഉപയോഗപ്പെടുത്തി, ശേഷം പോലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിനത്തിൽ 1000/- രൂപ മാത്രം നൽകി 1500/- രൂപയുടെ ആനുകൂല്യം അനർഹമായി കൈപ്പറ്റി, തുടർന്ന് ലോഡ്ജ് ജീനക്കാരുടെ അന്വേഷണത്തിൽ ടിയാൻ ടൌൺ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആളല്ലെന്ന് വെളിവാകുകയും പ്രസ്തുത സംഭവത്തെ കുറിച്ച് 30/05/2023 തീയ്യതിയിലെ ‘മാതൃഭൂമി’ ദിനപത്രത്തിൽ വാർത്ത പ്രസിദ്ധീകരിക്കപ്പെടാൻ ഇടയാവുകയും ചെയ്തു.

ഒരു സ്ത്രീയോടൊപ്പം ലോഡ്ജിലേക്ക് പോകുകയും, മുറിവാടകയിനത്തിൽ ആനുകൂല്യം കുറവ് നേടുക എന്ന ദുരുദ്ദേശ്യത്തോട് കൂടി ടൌൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണെന്ന് ലോഡ്ജ് ജീനക്കാരോട് സ്വയം പരിചയപ്പെടുത്തി 2500/- രൂപ ദിവസ വാടകയുള്ള എയർ കണ്ടീഷൻഡ് (Air-Conditioned) മുറി ഉപയോഗപ്പെടുത്തി, ശേഷം പോലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിനത്തിൽ 1000/- രൂപ മാത്രം നൽകി 1500/- രൂപയുടെ ആനുകൂല്യം അനർഹമായി കൈപ്പറ്റുകയും ചെയ്ത പ്രവൃത്തി ശ്രീ ജയരാജൻ എന്ന ആളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനം, സ്വഭാവ ദൂക്ഷ്യം എന്നിവയാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നു. കൂടാതെ ജയരാജൻ പോലീസ് സബ്-ഇൻസ്പെക്ടർ (ഗ്രേഡ്) എന്ന ആളുടെ മേൽ പറഞ്ഞ പ്രവൃത്തി പത്ര വാർത്തയാകാൻ ഇടയായതിൽ പോലീസ് സേനയുടെ അന്തസ്സും പ്രതിച്ഛായയും കളങ്കപ്പെടാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

മേൽ സാഹചര്യത്തിൽ, ജയരാജൻ പോലീസ് സബ് ഇൻസ്പെക്ടർ എന്നയാളെ 1958-ലെ കേരള പോലീസ് വകുപ്പുതല അന്വേഷണ, വിചാരണ, ശിക്ഷാ, അപ്പീൽ ചട്ടങ്ങൾ പ്രകാരം ഉടൻ പ്രാബല്യത്തിൽ സേവനത്തിൽ നിന്നു മാറ്റി വാക്കാലന്വേഷണം’ ഉത്തരവാകുന്നു . കോഴിക്കോട് റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഈ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. സേവനവിലക്ക് അർഹതയുണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close