KERALAlocaltop news

ലഹരി കടത്ത് മലപ്പുറം സ്വദേശി പിടിയിൽ

60.650 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് ഡാൻസാഫും, മാറാട് പോലീസും ചേർന്ന് അരക്കിണറിൽ നിന്നും പിടികൂടിയത്

കോഴിക്കോട് : അരക്കിണർ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്താൻ കൊണ്ടുവന്ന മലപ്പുറം, മൂച്ചിക്കൽ ചെരക്കുന്നത്ത് ഹൗസിൽ രാഗേഷ്. സി (35)
നെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ അജിത്ത് എ. കെ .യുടെ
നേത്യത്വത്തിലുള്ള മാറാട് പോലീസും ചേർന്ന് പിടികൂടി.   മദ്ധ്യപ്രദേശിൽ നിന്നും ബ്രൗൺ ഷുഗറുമായി വരുബോഴാണ് ഇയാൾ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള അരക്കിണർ താഴത്തും കണ്ടി ഭഗവതി ക്ഷേത്രം റോഡിൽ നിന്ന് പിടിയിലാവുന്നത്.

മാറാട് എസ്.ഐ അജിത്ത് എ.കെ നടത്തിയ പരിശോധനയിൽ 60.650 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.
പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷത്തോളം രൂപ വരും.

മറ്റ് ജില്ലകളിൽ താമസികുന്നവർ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വാടക വീട് എടുത്ത് ലഹരി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിൽ അരക്കിണർ, മാത്തോട്ടം , ഭാഗങ്ങളിൽ പോലീസ് സംഘം ആഴ്ചകളായി നിരീക്ഷിച്ച് വരവെയാണ് ഇയാൾ വലയിലായത്. വാടകക്ക് വീട് കൊടുത്ത ഉടമസ്ഥനോ, അയൽവാസികൾക്കോ ഇയാളെ പറ്റി യാതൊരു അറിവും ഇല്ലായിരുന്നു. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ തനിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. മുൻപ് മദ്ധ്യപ്രദേശിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ബ്രൗൺ ഷുഗർ കൊണ്ടുവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

പിടികൂടിയ ലഹരി മരുന്ന് ആരിൽ നിന്നാണ് വാങ്ങിയതെന്നും, ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടു വന്നെന്നും കൂടുതൽ അന്വേക്ഷണം നടത്തിയാലെ മനസ്സിലാക്കാൻ സാധിക്കൂവെന്ന് മറാട് ഇൻസ്പെക്ടർ ബിനു തോമസ് പറഞ്ഞു.

നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്മാൻ കെ , അനീഷ് മൂസ്സേൻവീട്, അഖിലേഷ്.കെ, അർജുൻ അജിത്ത്, സരുൺ, ഷിനോജ്, ലതീഷ് , അജിത്ത്, അർജുൻ , മാറാട് സ്റ്റേഷനിലെ എ.എസ് ഐ മാരായ രജീഷ്കുമാർ മാമുകോയ ഗിരീഷ് കുമാർ, സി.പി. ഒ രമേശൻ, ധന്യശ്രീ , നിജിലേഷ് എന്നിവർ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close