KERALAlocaltop news

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: മുൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ സ്വത്ത് കണ്ടുകെട്ടി, തടവിന് ശിക്ഷിച്ചു

 

കോഴിക്കോട്  : ജില്ലയിലെ വടകര റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന കെ.ഹരീന്ദ്രനെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് വിജിലൻസ് കോടതി ഒരു വർഷം തടവിനും 37.5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

1989 ജനുവരി മുതൽ 2005 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻ്റിൻ്റെ വിവിധ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിങ്ങനെ ജോലി ചെയ്തിരുന്ന കെ.ഹരീന്ദ്രൻ ഈ കാലയളവിൽ അനധികൃതമായി 38 ലക്ഷത്തിലധികം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസിലാണ് ഒരു വർഷം തടവിനും 37.5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പ്രതിയായ കെ.ഹരീന്ദ്രനെ ശിക്ഷിച്ചത്. ഹരീന്ദ്രൻ തൻ്റെ കുടുംബാംഗങ്ങളുടെ പേരിൽ ബിനാമിയായി സമ്പാദിച്ച 8 ഏക്കർ 87 സെന്റ് സ്ഥലവും ഒരു ഇരു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടി.

കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് കെ .സുബൈർ രജിസ്റ്റർ ചെയ്ത കേസ്സിൽ കോഴിക്കോട്

വിജിലൻസ് സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി മാരായായിരുന്ന  ഐ.മുഹമ്മദ് അസ്ലാം,  മധുസൂദനൻ.കെ, . ഉണ്ണികൃഷ്ണൻ.റ്റി എന്നിവർ അന്വേഷണം നടത്തി കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് . ശ്രീസുകൻ ഐ.പി.എസ്. കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ ഹരീന്ദ്രൻ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയത്.

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ശൈലജൻ.വി.കെ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ . ടി. കെ . വിനോദ് കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close