KERALAlocaltop news

വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കോഴിക്കോട്: സിറ്റിയിലെ പ്രമുഖ ഇലക്ട്രോണിക് & ഇലക്ട്രിക്കൽ വ്യാപാരസ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തിയ യുവാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എസ്എച്ച്ഒ പി.രാജേഷിൻ്റെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്ന് പിടികൂടിയത്. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി വെളുത്താകത്തൊടി അബ്ബാസ് ആണ് തൊണ്ടി സഹിതം പോലീസിന്റെ പിടിയിലായത്. ഫ്രാൻസിസ് റോഡിലുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിനോട് ചേർന്ന് പുതുതായി തുറക്കുന്ന ഷോറൂമിൻെറ പണി നടന്നു കൊണ്ടിരിക്കുന്ന ഫ്ലോറിനകത്തേക്ക് കയറി ഹാളിൽ വയറിംഗ് പണിയ്ക്കായി സൂക്ഷിച്ച ഇലക്ട്രിക്ക് വയറും പണിയായുധങ്ങളും ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് പ്രതി ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ച് കടത്തിയത്.
നാലാം തിയ്യതി പുലർച്ചെ നാലുമണിക്ക് നടന്ന മോഷണത്തിൽ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഫിംഗർ പ്രിന്റ് വിദഗ്ധ ശ്രീജയയുടെ നേതൃത്വത്തിൽ ശാസ്ത്രീയപരിശോധനയും നടത്തിയിരുന്നു.ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ്റെ നിർദ്ദേശപ്രകാരം ചെമ്മങ്ങാട് പോലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അബ്ബാസ് പിടിയിലായത്.
പകൽസമയത്ത് സിറ്റിയിൽ കറങ്ങി നടന്ന് മോഷണത്തിനുള്ള സ്ഥലം കണ്ടുവച്ചശേഷം പുലർച്ചെ യാണ് മോഷണം നടത്തിയത്. മോഷ്ടിച്ച സാധനങ്ങളിൽ നിന്ന് കോപ്പർ വേർതിരിച്ചെടുത്ത് തമിഴ് നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് ഇടയിടത്ത് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് ചെമ്മങ്ങാട് എസ്ഐ സജിത്ത് കുമാർ സീനിയർ സിപിഓ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close