
വയനാട്: കേരള മുഖ്യമന്ത്രി കൂടിയായ ധനകാര്യ മന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സംസ്ഥാന ബജറ്റിൽ ടൂറിസം മേഖലയ്ക്ക് നൽകിയ പ്രാധാന്യത്തെയും, ടൂറിസത്തെ വ്യവസായമായി പരിഗണിക്കുന്ന നയപരമായ സമീപനത്തെയും സ്വാഗതം ചെയ്ത് വയനാട് ടൂറിസം അസോസിയേഷൻ . സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കും ടൂറിസം മേഖല നിർണായകമാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം പ്രധാന പങ്ക് വഹിക്കുന്ന സാഹചര്യത്തിൽ, വ്യവസായ പദവി ലഭ്യമാകുന്നത് ടൂറിസം സംരംഭകർക്ക് കൂടുതൽ നിക്ഷേപ സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹന പദ്ധതികളും ലഭ്യമാക്കാൻ സഹായകരമാകും.
പ്രത്യേകിച്ച് വയനാട് പോലുള്ള പ്രകൃതി-ആശ്രിത ടൂറിസം കേന്ദ്രങ്ങൾക്ക് ഈ പ്രഖ്യാപനം പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്. റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, നൈപുണ്യ വികസനം, സുസ്ഥിര ടൂറിസം പദ്ധതികൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. കേരള ടൂറിസത്തിന്റെ വിപണനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വയനാട് ടൂറിസം അസോസിയേഷൻ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും അഭിനന്ദിക്കുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങൾ വേഗത്തിൽ നടപ്പിലാക്കി ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
ജില്ലാ ചെയർമാൻ സൈതലവി കെ പി, പ്രസിഡന്റ് അനീഷ് ബി നായർ, സെക്രട്ടറി സൈഫ് വൈത്തിരി, അബ്ദു റഹ്മാൻ മാനന്തവാടി , മനോജ് മേപ്പാടി, പട്ടു വിയ്യനാടൻ, സുമ പള്ളിപ്രം, വർഗീസ് എ ഓ, പ്രബിത ചുണ്ടേൽ, ബാബു ബത്തേരി, സന്ധ്യ ത്രീ റൂട്ട്സ്, മുനീർ കാക്കവയൽ യാസീൻ എന്നിവർ സംസാരിച്ചു




