
കോഴിക്കോട് : പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ
പേഴ്സും പിടിച്ചുപറിച്ചവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
താനൂർ സ്വദേശി ശിഹാബ് (43) എന്ന ചിക്കൻപോക്സ്, കുണ്ടായിത്തോട് സ്വദേശി ഹിദായത്ത് (19)വെള്ളയിൽ സ്വദേശി മുജീബ് റഹ്മാൻ (22)എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.
ഈ കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ മാനിപുരം താമസിക്കുന്ന പരാതിക്കാരനെപ്രതികൾ പിടിച്ചുവെച്ച് കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാലയും
7000 രൂപ അടങ്ങിയ പേഴ്സും പിടിച്ചു പറിക്കുകയായിരുന്നു. നിരവധി
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ കുറിച്ചും അന്വേഷണം നടത്തിയാണ് പ്രതികളിലേക്ക് എന്തിയത്. അറസ്റ്റ്റിലായ പ്രതികൾക്ക് കോഴിക്കോട് വിവിധ സ്റ്റേഷനുകളിൽ നിരവധി കേസ്സുകൾ നിലവിലുണ്ട്.
കസബ ഇൻസ്പെക്ടർ കിരൺ സി നായരുടെ നേതൃത്വത്തിൽ എസ് ഐ സജിത്ത് മോൻ എ.എസ്.ഐമാരായ സജേഷ് കുമാർ പി, ഷാലു എം, രാജേഷ് ,രജീഷ് എൻ,ഷീബ കെ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമിത് ചാൾസ്, ദീപു പി ,ലാൽ സിത്താര സി.പി.ഒ മാരായ സുജിത്ത് സി.കെ.രതീഷ് എൻ,മുഹമ്മദ് സക്കറിയ എന്നിവരടങ്ങിയസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.