
കോഴിക്കോട് : ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ ശരിയാക്കിതരാം എന്ന് പറഞ്ഞ് പണം തട്ടിയ കേസ്സിലെ പ്രതി കൊല്ലം കരിമൂട് സ്വദേശി വെങ്ങാശ്ശേരി വീട്ടിൽ ബിനു (54 വയസ്സ്)നെയാണ് എലത്തൂർ പോലീസ് പിടികൂടിയത് .
കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥിനിയ്ക്ക് നാഷണൽ ഹോസ്പിറ്റലിന് കീഴിലുള്ള COLLEGE OF Nursing കോഴ്സിന് അഡ്മിഷൻ ശരിയാക്കി തരാം എന്ന് പറഞ്ഞ് നാഷണൽ ഹോസ്പിറ്റലിന്റെ കീഴിലുള്ള പൂളാടിക്കുന്ന് നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന പ്രതി 2024 സെപ്തംബർ മാസം 6 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. എന്നാൽ പ്രതി നഴ്സിംഗ് അഡ്മിഷൻ ശരിയാക്കികൊടുക്കുകയോ, പണം തിരികെ നൽകുകയോ ചെയ്യാതെ കബളിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതി കൊല്ലത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത്, SI ഹരീഷ് കുമാർ, ASI ബിജു, SCPO രൂപേഷ്, CPO മാരായ ലിജിഷ, അബിദ എന്നിവർ ചേർന്ന അന്വേഷണസംഘം കൊല്ലത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, ഈ കേസിലെ കൂട്ടുപ്രതികളെ പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.




