
കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. അരക്കിണര്‍ ചാക്കിരിക്കാട് പറമ്പ് സ്വദേശി കെ പി ഹൌസില്‍ മുനാഫിസ് @ ടിറ്റു (29 വയസ്സ്) നെയാണ് Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance നിയമപ്രകാരം നടക്കാവ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
20.07.2025 തിയ്യതി പാലക്കാട് ജില്ലയിലെ നടുപ്പുണി എന്ന സ്ഥലത്ത് വെച്ച് പ്രതിയെയും സുഹൃത്തുക്കളെയും വിൽപ്പനക്കായി കാറിൽ കടത്തി കൊണ്ടു വരികയായിരുന്ന സർക്കാർ നിയമം മൂലം നിരോധിച്ച സിന്തറ്റിക്ക് ഡ്രഗ് ഇനത്തിൽപെട്ട മാരകമയക്കുമരുന്നായ 338.16 gm MDMA യുമായി കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഈ കേസിൽ നിലവിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാനുള്ളത്. പ്രതി ബാംഗ്ലൂരിൽ നിന്നും,ഗോവയില്‍ നിന്നും MDMA മൊത്തമായി കൊണ്ടുവന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലലങ്ങളിൽ മൊത്തമായും, ചില്ലറയായും വിൽപ്പന നടത്തി വരികയായിരുന്നു. പ്രതിക്ക് കേരളത്തിനു അകത്തും പുറത്തുമായി നിരവധി മയക്കു മരുന്ന് കേസുകള്‍ ഉണ്ട്. നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ ഐ.പി.എസ് സമർപ്പിച്ച ശുപാർശയിലാണ് ആഭ്യന്തരവകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അത് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാക്കി.




