
കോഴിക്കോട് : സഹപ്രവർത്തകയായ അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി. ഗസ്റ്റ് ലക്ചററും അധ്യാപിക അവിവാഹിതയുമായ അധ്യാപികയുടെ പരാതിയിലാണ് നടക്കാവ് ഗവ ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ കെ.’ ജല്യൂസിനെ സുൽത്താൻ ബത്തേരിയിലേക്ക് മാറ്റിയത്. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ, സ്കൂളിൽ പോയില്ല. വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്. ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. അധ്യാപിക സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകിയിരുന്നു. അധ്യാപികയുടെ മൊഴിയിൽ അന്ന് കേസെടുക്കുകയും ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട കൂ ടുതൽ തെളിവുകൾ ശേഖരിക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വനിതാ എസ്.ഐ. കെ.കെ. തുളസിക്കാണ് അന്വേഷണച്ചുമതല.