
കോഴിക്കോട്: സംസ്ഥാനത്ത് ഉടനീളം വാഹനമോഷണം നടത്തി 17 വർഷമായി ഒളിവിൽ കഴിഞ്ഞപ്രതിയെ കോഴിക്കോട് ക്രൈo ബ്രാഞ്ച് അറസ്റ്റ് ചെയ്തു.കോട്ടയം കാഞ്ഞിരപ്പള്ളി എടക്കുന്ന് പാറത്തോട് സ്വദേശി പി.കെ. ഷാമോനെ (40) യാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എം.കെ. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ കോട്ടയത്തുനിന്ന് പിടികൂടിയത്.കോഴിക്കോട് മെഡിക്കൽ കോളജ്, നടക്കാവ്, കോട്ടയം ഏറ്റുമാനൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാഹനമോഷണ കേസുകൾ നിലവിലുണ്ട്. കോട്ടയം പാറത്തോട് ഒളിവിൽ കഴിയുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി വി.ഡി വിജയൻ്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷൽ സ്ക്വാഡിൽ സബ് ഇൻസ്പെക്ടർമാരായ എം.പി അപ്പുണ്ണി, സജി, ഷിനോബ് എം, അസി. സബ് ഇൻസ്പെക്ടർ എൻ . ഹരിദാസൻ എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണസംഘം നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാണ് പ്രതിയുടെ ഒളിവിടം കണ്ടെത്തിയത്.